Oman Warns Taxi Operators Against Fare Hikes  OTAXI
Gulf

തോന്നിയത് പോലെ ടാക്സി ചാർജ് ഈടാക്കാൻ പറ്റില്ല; മുന്നറിയിപ്പുമായി ഒമാൻ ഗതാഗത വകുപ്പ്

നിശ്ചയിച്ച നിരക്കിൽ നിന്ന് മാറ്റം വരുത്തുന്നത് ജനങ്ങളോടുള്ള അനീതിയാണ്. പല നിരക്കുകൾ ഈടാക്കുന്നത് വഴി ഉപഭോക്താക്കൾക്ക് ഈ മേഖലയോടുള്ള വിശ്വാസം തകർക്കും.

സമകാലിക മലയാളം ഡെസ്ക്

മസ്കത്ത്: ടാക്സി സേവനങ്ങൾക്ക് സർക്കാർ  നിശ്ചയിച്ച നിരക്കിൽ മാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ. ഇത് സംബന്ധിച്ച അറിയിപ്പ് ടാക്സി ആപ് ഓപറേറ്റർമാർക്ക് നൽകിയതായി ഒമാൻ ഗതാഗത വകുപ്പ് അറിയിച്ചു. ഔദ്യോഗികമായി നിശ്ചയിച്ച ടാക്‌സി നിരക്കുകൾ മാത്രമേ ഈടാക്കാൻ പാടുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.

നിശ്ചയിച്ച നിരക്കിൽ നിന്ന് മാറ്റം വരുത്തുന്നത് ജനങ്ങളോടുള്ള അനീതിയാണ്. പല നിരക്കുകൾ ഈടാക്കുന്നത് വഴി ഉപഭോക്താക്കൾക്ക് ഈ മേഖലയോടുള്ള വിശ്വാസം തകർക്കും. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നിരക്കുകളിൽ മാറ്റം വരുത്തരുത്. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

നിയമം പാലിച്ചാണോ ടാക്സികൾ നിരക്ക് ഈടാക്കുന്നത് എന്ന് പരിശോധിക്കാൻ സർക്കാർ തലത്തിൽ പരിശോധന നടത്തും. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ടാക്‌സി ആപ് പ്ലാറ്റ്‌ഫോമുകൾക്കും ഈ മുന്നറിയിപ്പ് ബാധകമാണ്. ടാക്സിയുമായി ബന്ധപ്പെട്ട എല്ലാത്തരത്തിലുമുള്ള നിരക്ക് വർധനവിന് മുൻപ് മന്ത്രാലയ അനുമതി വാങ്ങണമെന്നും എന്നും അധികൃതർ ഓർമ്മപ്പെടുത്തി.

Gulf news: Oman Warns of Strict Action Against Taxi Operators Who Alter Government-Set Fares.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ട്രോബെറി സൂപ്പറാണ്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

SCROLL FOR NEXT