UAE drug case deportation to be decided by judges, not automatic special arrangement
Gulf

ലഹരി ഉപയോഗിച്ച് പിടിക്കപ്പെട്ടാൽ നാടുകടത്തില്ല; പുതിയ നിയമവുമായി യുഎഇ; പക്ഷെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

നാടുകടത്തുന്നത് വഴി പ്രതിയുടെ വരുമാനമാർഗം തടസപ്പെടുകയും കുടുംബജീവിതത്തെ ബാധിക്കുകയും ചെയ്യും. ഇതൊഴിവാക്കാൻ ആയി ആണ് നിയമത്തിൽ ഭേദഗതി വരുത്തിയതെന്നാണ് റിപ്പോർട്ടുകൾ.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ലഹരി ഉപയോഗിച്ച് പിടിക്കപെടുന്നവരെ നാടുകടത്തുന്ന രീതി മാറ്റാനൊരുങ്ങി യു എ ഇ. ഇത് സംബന്ധിച്ച നിയമത്തിൽ ഭേദഗതി വരുത്തിയതായി അധികൃതർ അറിയിച്ചു. ലഹരി മരുന്നുകളോ സൈക്കോട്രോപിക് വസ്തുക്കളോ കഴിച്ചതിന് പിടിക്കപ്പെട്ട പ്രതിയുടെ പശ്ചാത്തലം പരിശോധിച്ചു മാത്രമേ ഇനി നാടുകടത്തുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളു.

ഇതിനായി ഫെഡറൽ നിയമത്തിലെ ഡിക്രി നമ്പർ (30) 2021ൽ മാറ്റം വരുത്തി. ഇതിലൂടെ നാടുകടത്തുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ജ്ഡ്ജിന് കൂടുതൽ അധികാരം ലഭിക്കും. ഇതിനായി ചില ഘടകങ്ങൾ ആകും പരിശോധിക്കുക.

പ്രതി രാജ്യത്ത് സ്ഥിരതാമസമാക്കിയ ആളാണോ എന്നും സ്ഥിരമായ ജോലിയും നിയമാനുസൃത വരുമാനവും ഉണ്ടോ എന്ന് കോടതി പരിശോധിക്കും. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പൊതു സുരക്ഷയ്ക്ക് ഭീഷണിയാകില്ല എന്നും കോടതി കണ്ടെത്തിയാൽ നാടുകടത്തൽ ശിക്ഷ ഒഴിവാക്കുകയും പകരം കേസിൽ പ്രാഥമിക ശിക്ഷ മാത്രം നൽകുകയും ചെയ്യും.

നാടുകടത്തുന്നത് വഴി പ്രതിയുടെ വരുമാനമാർഗം തടസപ്പെടുകയും കുടുംബജീവിതത്തെ ബാധിക്കുകയും ചെയ്യും. ഇതൊഴിവാക്കാൻ ആയി ആണ് നിയമത്തിൽ ഭേദഗതി വരുത്തിയതെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ പ്രതിയെ നാടുകടത്തുന്ന കാര്യത്തിൽ പബ്ലിക് പ്രോസിക്യൂഷനും പ്രത്യേക അധികാരങ്ങൾ പുതിയ ഭേദഗതിയിൽ നൽകിയിട്ടുണ്ട്. വിചാരണ കോടതിയുടെ അന്തിമ വിധി വന്നതിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ പ്രതിയെ നാടുകടത്താൻ പബ്ലിക് പ്രോസിക്യൂഷന് സാധിക്കും. ഇതിനായി അഡ്മിനിസ്‌ട്രേറ്റീവ് അധികാരം ഉപയോഗികമെന്നും ഭേദഗതിയിൽ പറയുന്നു.

Gulf news: UAE drug case deportation to be decided by judges, not automatic.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

SCROLL FOR NEXT