പ്രതീകാത്മക ചിത്രം 
India

കൃഷിയിടത്തില്‍ നിന്ന് ചെടി പിഴുതെടുത്തു; ഏഴ് വയസുകാരനെ 12കാരന്‍ കഴുത്തുഞെരിച്ചുകൊന്നു

ബുധനാഴ്ച വൈകീട്ട് കടല തിന്നുന്നതിനായാണ് ഏഴ് വയസുകാരന്‍ ചെടി പിഴുതെടുത്തത്. 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: കൃഷിയിടത്തിലെ കടല ചെടി പിഴുതുമാറ്റിയതിനെ തുടര്‍ന്ന് 12 വയസുകാരന്‍ എഴുവയസുകാരനെ കഴുത്ത് ഞെരിച്ചുക്കൊന്നു. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയില്‍ ജനുവരി 26നാണ് സംഭവം. 

ബുധനാഴ്ച വൈകീട്ട് കടല തിന്നുന്നതിനായാണ് ഏഴ് വയസുകാരന്‍ ചെടി പിഴുതെടുത്തത്.  തുടര്‍ന്ന് 12വയസുകാരന്‍ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ കുട്ടിയെ പലതവണ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പാടത്ത് ഉപേക്ഷിച്ചു.

പിറ്റേദിവസം പാടത്ത് തിരിച്ചെത്തിയപ്പോള്‍ അടിയേറ്റ ഏഴ് വയസുകാരന്‍ അവിടെ തന്നെ കിടക്കുന്നത് കാണുകയായിരുന്നു. തുടര്‍ന്ന് കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു.  വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

SCROLL FOR NEXT