സത്യേന്ദര്‍ ജെയിന്‍ 
India

സത്യേന്ദ്ര ജെയ്‌നിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തത് 2.84 കോടിയും 1.8 കിലോ സ്വര്‍ണവും 

തിങ്കളാഴ്ച മുതലാണ് സത്യേന്ദ്ര ജെയ്‌നിന്റെ താമസസ്ഥലങ്ങളിലും അദ്ദേഹവുമായി ബന്ധപ്പെട്ട ഇടങ്ങളിലുമാണ് ഇഡി പരിശോധന നടത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നുമായി ബന്ധപ്പെട്ട ഹവാല കേസില്‍ എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 2.84 കോടി രൂപയും 1.8 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. തിങ്കളാഴ്ച മുതലാണ് സത്യേന്ദ്ര ജെയ്‌നിന്റെ താമസസ്ഥലങ്ങളിലും അദ്ദേഹവുമായി ബന്ധപ്പെട്ട ഇടങ്ങളിലുമാണ് ഇഡി പരിശോധന നടത്തിയത്. കേസിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് പരിശോധന. 

ജൂണ്‍ ഒന്നുമുതല്‍ സത്യേന്ദ്ര ജെയ്ന്‍ ഇഡിയുടെ കസ്റ്റഡിയിലാണ്. 9വരെയാണ് കസ്റ്റഡി കാലാവധി. 


2015-16ല്‍ കൊല്‍ക്കത്ത ആസ്ഥാനമായുള്ള കമ്പനിയുമായി ഇദ്ദേഹം ഹവാല ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഭൂമി വാങ്ങാനും ഡല്‍ഹിക്ക് സമീപം കൃഷിഭൂമി വാങ്ങാനെടുത്ത വായ്പ തിരിച്ചടക്കാനും ഈ പണം ഉപയോഗിച്ചെന്നാണ് ഇഡി പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Dhanalekshmi DL 31 lottery result

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

SCROLL FOR NEXT