തഹാവൂര്‍ റാണ/ എഎന്‍ഐ 
India

മുംബൈ ഭീകരാക്രമണം; തഹാവൂര്‍ റാണെയെ ഇന്ത്യക്ക് കൈമാറും

നവംബര്‍ 26ന് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ.

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്:  2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും പാക് വംശജനുമായ കനേഡിയന്‍ വ്യാപാരി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്കു കൈമാറാന്‍ യുഎസ് കോടതി അനുമതി നല്‍കി. വര്‍ഷങ്ങളായി ഇന്ത്യനടത്തി വന്ന നിയമപ്പോരട്ടത്തിന്റെ വിജയമാണിത്.

നവംബര്‍ 26ന് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ.  കലിഫോര്‍ണിയയിലെ ജില്ലാ കോടതി മജിസ്‌ട്രേട്ട് ജാക്വിലിന്‍ ചൂല്‍ജിയാനാണ് ഉത്തരവിട്ടത്. ലൊസാഞ്ചലസ് ഡൗണ്‍ടൗണിലെ ജയിലില്‍ കഴിയുന്ന റാണയ്ക്ക് അപ്പീല്‍ നല്‍കാമെങ്കിലും മേല്‍ക്കോടതികളും തീരുമാനം ശരിവയ്ക്കാനാണു സാധ്യത. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 22ന് യുഎസ് സന്ദര്‍ശിക്കാനിരിക്കെയാണിത്.

മുംബൈ ഭീകരാക്രമണക്കേസില്‍ പ്രതിയായ യുഎസ് പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ അടുത്ത കൂട്ടാളിയായ റാണയ്ക്കു ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ഇന്ത്യയുടെ വാദം അംഗീകരിച്ചാണ് റാണയെ കൈമാറാന്‍ യുഎസ് തീരുമാനിച്ചത്. റാണയെ അറസ്റ്റ് ചെയ്യണമെന്ന് 2020 ജൂണ്‍ 10നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. റാണയെ ഇന്ത്യ നേരത്തേ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

അവധിയാഘോഷിക്കാന്‍ വര്‍ക്കലയില്‍ എത്തി; വിദ്യാര്‍ഥിനി കടലില്‍ തിരയില്‍പ്പെട്ട് മരിച്ചു

'കേരളത്തിലെ സ്ത്രീത്വത്തിന്റെ പ്രതിനിധി'; വന്ദേമാതരം ആലപിച്ച പെൺകുട്ടിയെ ചേർത്തു പിടിച്ച് രാ​ഹുൽ ​ഗാന്ധി (വിഡ‍ിയോ)

'പിരിച്ച പണത്തിന് കണക്കില്ലേ? ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്ത് നൽകി? കോൺ​ഗ്രസിന് മറുപടി വോട്ടർമാർ തന്നെ തരും'

ലൈസൻസില്ലാത്ത ടാക്സികൾക്ക് 5,000 ദിർഹം പിഴ, വാഹനം കണ്ടുകെട്ടൽ; നിയമം കർശനമാക്കി ദുബൈ ആർ ടിഎ

SCROLL FOR NEXT