ഏഴുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച പ്രതിക്ക് തൂക്കുകയര്‍ പ്രതീകാത്മക ചിത്രം
India

അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി, ഏഴുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച പ്രതിക്ക് തൂക്കുകയര്‍

സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കണ്ടെത്താന്‍ വഴിത്തിരിവായത്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഏഴുമാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിക്ക് വധശിക്ഷ. കൊൽക്കത്തയിലെ പ്രത്യേക പോക്സോ കോടതിയുടെതാണ് വിധി. കേസ് അപൂർവങ്ങളിൽ അപൂർവമായി പരി​ഗണിച്ചാണ് പ്രതി രാജീബ് ഘോഷിനെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചത്.

കൊല്‍ക്കത്തിയിലെ ബർട്ടോലയില്‍ നിന്ന് നവംബർ 30നാണ് അമ്മയ്ക്കരികിൽ കിടന്ന് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ 34 കാരനായ രാജീബ് ഘോഷ് തട്ടിക്കൊണ്ടു പോയത്. ശുചീകരണ തൊഴിലാളിയായ ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചതിന് ശേഷം ഫൂട്ട് പാത്തില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് പ്രദേശവാസികളാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആർജി കർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞ് ഇതുവരെ അപകടനില തരം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. കേസിൽ 24 സാക്ഷികളാണ് ഉണ്ടായിരുന്നത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കണ്ടെത്താന്‍ വഴിത്തിരിവായത്.

ദൃശ്യങ്ങളിൽ നിന്ന് പ്രതിക്ക് മുടന്തുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് കേസിൽ പ്രതിയെ തിരിച്ചറിയാൻ പൊലീസിന് ഏറെ സഹായകരമായത്. ജാർഗാമിലെ ഗോപി ബല്ലാവൂരിലെ ഒരു റിസോർട്ടിൽ നിന്ന് ജനുവരി ഏഴ്നാണ് രാജീബ് ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT