നൂഹിൽ അക്രമികൾ അ​ഗ്നിക്കിരയാക്കിയ പൊലീസ് വാഹനങ്ങൾ/ പിടിഐ 
India

800 ഓളം വരുന്ന ആള്‍ക്കൂട്ടം, പാക് അനുകൂല മുദ്രാവാക്യവുമായി  ഘോഷയാത്ര തടഞ്ഞു; ആക്രമണം അഴിച്ചു വിട്ടു; നൂഹ് സംഘര്‍ഷത്തില്‍ എഫ്‌ഐആര്‍

അക്രമികള്‍ പൊലീസിന് നേര്‍ക്ക് പെട്രോള്‍ ബോംബുകള്‍ എറിഞ്ഞതായും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹരിയാനയിലെ നൂഹില്‍ വിഎച്ച്പി നടത്തിയ മതഘോഷയാത്ര 800 ഓളം വരുന്ന ആള്‍ക്കൂട്ടം പാക് അനുകൂല മുദ്രാവാക്യം വിളിച്ച് തടഞ്ഞതാണ് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പൊലീസിന്റെ എഫ്‌ഐആര്‍.

നല്‍ഹാറിലെ ശിവക്ഷേത്രത്തില്‍ നിന്നും വിഎച്ച്പിയുടെ നേതൃത്വത്തില്‍ ഘോഷയാത്ര ആരംഭിച്ചു.  ഈ സമയം  800-900 പേര്‍ വരുന്ന ആള്‍ക്കൂട്ടം പാകിസ്ഥാന്‍ സിന്ദാബാദ്, അള്ളാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യം വിളികളുമായി ക്ഷേത്രത്തിന് നേര്‍ക്ക് മാര്‍ച്ച് നടത്തി. അവരുടെ കൈവശം വടികളും കല്ലുകളും അനധികൃത ആയുധങ്ങളുമുണ്ടായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. 

ഇവര്‍ ശിവക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം അഴിച്ചുവിട്ടു. കല്ലുകളും വടികളും പെട്രോള്‍ ബോംബുകളും എറിഞ്ഞു. പൊലീസ് സംഘര്‍ഷം തടയാന്‍ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. ആള്‍ക്കൂട്ടം പാക് അനുകൂല മുദ്രാവാക്യം വിളികളുമായി ഘോഷയാത്രക്കു നേരെ പാഞ്ഞടുത്ത് ആക്രമിച്ചു. 

സംഘര്‍ഷം രൂക്ഷമായതോടെ അക്രമികളെ പിരിച്ചുവിടാന്‍ മൂന്നു റൗണ്ട് ആകാശത്തേക്ക് വെടിവെച്ചു. അതിനിടെ ആള്‍ക്കൂട്ടം നിരവധി വാഹനങ്ങളും കടകളും തീവെച്ചു നശിപ്പിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. വാജിദ്, ലുക്മാന്‍, സാഹില്‍, ഝക്കര്‍ എന്നീ നാലുപേരാണ് സംഘര്‍ഷത്തിന്റെ പ്രധാന ആസൂത്രകരെന്നും, അക്രമികള്‍ പൊലീസിന് നേര്‍ക്ക് പെട്രോള്‍ ബോംബുകള്‍ എറിഞ്ഞതായും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

SCROLL FOR NEXT