രാഹുല്‍ ഗാന്ധിക്കൊപ്പം ഖാര്‍ഗെ/ഫയല്‍ 
India

കോണ്‍ഗ്രസിന് 98ാം പ്രസിഡന്റ്; മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് ചുമതലയേല്‍ക്കും

കോൺ​ഗ്രസിന്റെ 98ാം പ്രസിഡന്റാണ് ഖാർ​ഗെ. രാഹുൽ ഗാന്ധി, പ്രിയങ്ക വദ്ര ഉൾപ്പെടെയുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുക്കും

Author : സമകാലിക മലയാളം ഡെസ്ക്


ഡൽഹി: കോൺഗ്രസിന്റെ ദേശിയ പ്രസിഡന്റായി മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും. എഐസിസി ആസ്ഥാനത്ത് രാവിലെ പത്തരക്ക് താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിയിൽ നിന്ന് ഖാർഗെ അധികാരമേറ്റെടുക്കും. 24 വർഷങ്ങൾക്ക് ശേഷമാണ് നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാൾ കോൺഗ്രസിൻറെ പ്രസിഡൻറായി എത്തുന്നത്. 
 
കോൺ​ഗ്രസിന്റെ 98ാം പ്രസിഡന്റാണ് ഖാർ​ഗെ. രാഹുൽ ഗാന്ധി, പ്രിയങ്ക വദ്ര ഉൾപ്പെടെയുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ചുമതല ഏറ്റെടുത്തതിന് ശേഷം പതിനൊന്നരക്ക് ചേരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ഖാർഗെ നേതൃത്വം നൽകും. അധ്യക്ഷനായ ശേഷം ഖാർഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമായിരിക്കും ഇത്. 

കർണാടകയിലെ ഗുൽബർഗയിൽ നിന്നും തുടരെ 10 വർഷം ജയിച്ച് നിയമസഭയിലെത്തിയതിന്റെ റെക്കോർഡ് ഖാർഗെയുടെ പേരിലുണ്ട്. 2014-2019 കാലയളവിൽ ലോക്‌സഭയിൽ കോൺഗ്രസിന്റെ നേതാവും ഖാർഗെയായിരുന്നു. 2021 മുതൽ 2022 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായി. ഇടക്കാലത്ത് റെയിൽവേ മന്ത്രിയും തൊഴിൽ, തൊഴിൽ മന്ത്രിയുമായിരുന്നു. 2019ലെ ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മാത്രമാണ് മല്ലികാർജുൻ ഖാർഗെ പരാജയപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം