പ്രതീകാത്മക ചിത്രം 
India

മാതാപിതാക്കള്‍ കോളജില്‍ പോകാന്‍ നിര്‍ബന്ധിച്ചു, ഹോസ്റ്റലില്‍ കൊണ്ടുചെന്നാക്കി, 16കാരി ജീവനൊടുക്കി

ആന്ധ്രാപ്രദേശില്‍ 16 വയസ്സുളള വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ 16 വയസ്സുളള വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ശ്രീകാകുളത്തെ രാജീവ് ഗാന്ധി സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി മനീഷ അഞ്ജുവാണ് മരിച്ചത്. മാതാപിതാക്കള്‍ ഓഫ്‌ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് മനീഷ. ഈ അധ്യയനവര്‍ഷത്തിന്റെ തുടക്കംമുതല്‍ ഓണ്‍ലൈന്‍ ക്ലാസ് വഴിയായിരുന്നു പഠനം. കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ഓഫ്‌ലൈന്‍ ക്ലാസോ ഓണ്‍ലൈന്‍ ക്ലാസോ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷന്‍ നല്‍കിയിരുന്നു. 

ഓണ്‍ലൈന്‍ ക്ലാസ് തുടരാനായിരുന്നു മനീഷയുടെ ആഗ്രഹം. എന്നാല്‍ വീട്ടുകാര്‍ കോളജില്‍ നേരിട്ട് പോയി പഠിക്കാന്‍ നിര്‍ബന്ധിച്ചു. ഇതിന്റെ തുടര്‍ച്ചയായി പെണ്‍കുട്ടിയെ മാതാപിതാക്കള്‍ സര്‍വകലാശാല ഹോസ്റ്റലില്‍ കൊണ്ടുചെന്നാക്കി. 

ഇതിന്റെ ദേഷ്യത്തില്‍ പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞു നശിപ്പിച്ചു. അടുത്തദിവസം മാതാപിതാക്കള്‍  പുതിയ ഫോണ്‍ വാങ്ങി നല്‍കി. ബുധനാഴ്ച മനീഷയുടെ ഹോസ്റ്റല്‍ മുറി അടഞ്ഞുകിടക്കുന്നത് കണ്ട് മറ്റു സഹപാഠികള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വാതില്‍ പൊളിച്ച് അകത്തുകയറി നോക്കുമ്പോള്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT