പ്രതീകാത്മക ചിത്രം 
India

മൃഗങ്ങളുടെ രതിസുഖം നിഷേധിക്കുന്നു; കൃത്രിമ ബീജ സങ്കലനം ക്രൂരതയെന്ന് കോടതി

ഇണ ചേരാനുള്ള അവകാശം നിഷേധിക്കുന്നത് നിയമപരമായി മൃഗങ്ങളോടുള്ള ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കൃത്രിമ ബീജ സങ്കലനം പശുവിനും കാളയ്ക്കും രതിസുഖം നിഷേധിക്കലാണെന്നും ഇതു നിയമപരമായി മൃഗങ്ങളോടുള്ള ക്രൂരതയുടെ പരിധിയില്‍ വരുമെന്നും മദ്രാസ് ഹൈക്കോടതി.

''പ്രജനനത്തിനായി സ്വാഭാവിക മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് ഉചിതം. അല്ലാത്തപക്ഷം പശുവിനെ വെറും ഉത്പാദന യന്ത്രമായി കണക്കാക്കലാവും. സ്വാഭാവിക രീതിയിലെ പ്രജനനമാണ് മൃഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത്'' -കോടതി നിരീക്ഷിച്ചു. ജെല്ലിക്കട്ടില്‍ വിദേശ ഇനം കാളകളെ ഉപയോഗിക്കുന്നതിന് എതിരായ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ്, ജസ്റ്റിസുമാരായ എന്‍ കുരുബകരന്റെയും പി വേല്‍മുരുകന്റെയും പരാമര്‍ശം. 

''കൃത്രിമ ബീജ സങ്കലനം പശുവിന്റെയും കാളയുടെയും രതിസുഖം നിഷേധിക്കലാണ്. പ്രത്യുത്പാദനം എന്നത് സ്വാഭാവികമായ പ്രക്രിയയാണ്. അതില്‍ ഇടപെടരുത്- കോടതി പറഞ്ഞു. ഇണ ചേരാനുള്ള അവകാശം നിഷേധിക്കുന്നത് നിയമപരമായി മൃഗങ്ങളോടുള്ള ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് കോടതി പറഞ്ഞു. 

ജെല്ലിക്കട്ടില്‍ വിദേശ ഇനം കാളകളെ ഉപയോഗിക്കരുതെന്ന്  കോടതി നിര്‍ദേശിച്ചു. നാടന്‍ ഇനങ്ങളെ സംരക്ഷിക്കുന്നതിനയാണ്, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തില്‍ 2017ല്‍ ഭേദഗതി വരുത്തിയത്. നാടന്‍ ഇനങ്ങളെ ഉപയോഗിക്കുന്നത് ഈ ഭേദഗതിക്ക് എതിരാണെന്ന് കോടതി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT