പ്രതീകാത്മക ചിത്രം 
India

മൃഗങ്ങളുടെ രതിസുഖം നിഷേധിക്കുന്നു; കൃത്രിമ ബീജ സങ്കലനം ക്രൂരതയെന്ന് കോടതി

ഇണ ചേരാനുള്ള അവകാശം നിഷേധിക്കുന്നത് നിയമപരമായി മൃഗങ്ങളോടുള്ള ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കൃത്രിമ ബീജ സങ്കലനം പശുവിനും കാളയ്ക്കും രതിസുഖം നിഷേധിക്കലാണെന്നും ഇതു നിയമപരമായി മൃഗങ്ങളോടുള്ള ക്രൂരതയുടെ പരിധിയില്‍ വരുമെന്നും മദ്രാസ് ഹൈക്കോടതി.

''പ്രജനനത്തിനായി സ്വാഭാവിക മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് ഉചിതം. അല്ലാത്തപക്ഷം പശുവിനെ വെറും ഉത്പാദന യന്ത്രമായി കണക്കാക്കലാവും. സ്വാഭാവിക രീതിയിലെ പ്രജനനമാണ് മൃഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത്'' -കോടതി നിരീക്ഷിച്ചു. ജെല്ലിക്കട്ടില്‍ വിദേശ ഇനം കാളകളെ ഉപയോഗിക്കുന്നതിന് എതിരായ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ്, ജസ്റ്റിസുമാരായ എന്‍ കുരുബകരന്റെയും പി വേല്‍മുരുകന്റെയും പരാമര്‍ശം. 

''കൃത്രിമ ബീജ സങ്കലനം പശുവിന്റെയും കാളയുടെയും രതിസുഖം നിഷേധിക്കലാണ്. പ്രത്യുത്പാദനം എന്നത് സ്വാഭാവികമായ പ്രക്രിയയാണ്. അതില്‍ ഇടപെടരുത്- കോടതി പറഞ്ഞു. ഇണ ചേരാനുള്ള അവകാശം നിഷേധിക്കുന്നത് നിയമപരമായി മൃഗങ്ങളോടുള്ള ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് കോടതി പറഞ്ഞു. 

ജെല്ലിക്കട്ടില്‍ വിദേശ ഇനം കാളകളെ ഉപയോഗിക്കരുതെന്ന്  കോടതി നിര്‍ദേശിച്ചു. നാടന്‍ ഇനങ്ങളെ സംരക്ഷിക്കുന്നതിനയാണ്, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തില്‍ 2017ല്‍ ഭേദഗതി വരുത്തിയത്. നാടന്‍ ഇനങ്ങളെ ഉപയോഗിക്കുന്നത് ഈ ഭേദഗതിക്ക് എതിരാണെന്ന് കോടതി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT