പ്രതീകാത്മക ചിത്രം 
India

മുടങ്ങിയ ശമ്പളം ചോദിച്ചു; ദലിത് യുവാവിനെ ജീവനോടെ കത്തിച്ചു; മൃതദേഹം മദ്യശാലയിലെ ഫ്രീസറില്‍

ശനിയാഴ്ച രാത്രി വീട്ടിലെത്തിയ രാകേഷും സുഭാഷും കമല്‍കിഷോറിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു എന്ന് സഹോദരന്‍ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

ആള്‍വാര്‍: മദ്യവില്‍പ്പന ശാലയിലെ തൊഴിലാളിയായ ദലിത് യുവാവിനെ ജീവനോടെ കത്തിച്ചു കൊന്നു. രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അഞ്ച് മാസമായി മുടങ്ങിക്കിടന്ന ശമ്പളം ചോദിച്ചതിനെ തുടര്‍ന്നാണ് യുവാവിനെ തീകൊളുത്തി കൊന്നത്. 

കമല്‍കിഷോര്‍ എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. മദ്യവില്‍പ്പന ശാലയിലെ ഒരു വലിയ ഫ്രീസറില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. 

ശമ്പളം ചോദിച്ചതിന് കമല്‍കിഷോറിനെ ജീവനോടെ തീകൊളുത്തി കൊല്ലുകയായിരുന്നു എന്ന് സഹോദരന്‍ രൂപ് സിങ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മദ്യവില്‍പ്പന ശാല കോണ്‍ട്രാക്ടര്‍മാരായ സുഭാഷും രാകേഷുമാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് സഹോദരന്‍ പറയുന്നത്. 

ശനിയാഴ്ച രാത്രിയാണ് കൊല നടന്നത് എന്നാണ് പൊലീസ് നിഗമനം. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി. കൂടുതല്‍ തെളിവകള്‍ക്കായുള്ള അന്വേഷണം തുടരുകയാണ് എന്ന് പൊലീസ് വ്യക്തമാക്കി. 

ശനിയാഴ്ച രാത്രി വീട്ടിലെത്തിയ രാകേഷും സുഭാഷും കമല്‍കിഷോറിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു എന്ന് സഹോദരന്‍ പറയുന്നു. കമല്‍കിഷോറിനെ ഉള്ളിലാക്കി മദ്യശാല പെട്രോള്‍ ഒഴിച്ചു കത്തിക്കുയയായിരുന്നു എന്നും രൂപ് സിങ് ആരോപിക്കുന്നു. 

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ഒരു നിയമവാഴ്ചയുമില്ലാത്ത ആഫ്രിക്കയിലെ സോമാലിയയിലാണ് ജീവിക്കുന്നത് എന്ന് തോന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

SCROLL FOR NEXT