തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ബെല്ലിക്ക് നിയമന ഉത്തരവ് കൈമാറുന്നു/ ട്വിറ്റർ, ദി എലിഫന്റ് വിസ്പറേഴ്സ് പോസ്റ്റർ 
India

ബെല്ലി ഇനി ആന പാപ്പാൻ, നിയമനം മുതുമല കടുവസങ്കേതത്തിൽ; തമിഴ്നാട് സർക്കാരിന്റെ സമ്മാനം

തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാനായിരിക്കുകയാണ് ബെല്ലി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഉപേക്ഷിക്കപ്പെടുന്ന ആനക്കുട്ടികൾക്ക് ബെല്ലി അമ്മയാണ്, ബൊമ്മൻ അച്ഛനും.  ‘ദി എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററിയിലൂടെ ഇവരുടെ ജീവിതം ഓസ്കർ വേദി വരെ എത്തി. ഇപ്പോൾ ബെല്ലിയേയും ബൊമ്മനേയും തേടി മറ്റൊരു സന്തോഷം കൂടി എത്തുകയാണ്. തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാനായിരിക്കുകയാണ് ബെല്ലി. 

നീല​ഗിരി മുതുമല കടുവസങ്കേതത്തിലെ ആനപ്പാപ്പാനായി ബെല്ലിക്ക് സ്ഥിര നിയമനം നൽകിയിരിക്കുകയാണ് തമിഴ്നാട് സർക്കാർ. ചെന്നൈയിലെ സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ബെല്ലിക്ക് നിയമന ഉത്തരവ് കൈമാറി. 

ആനപ്പാപ്പാന്‍ ആയതിൽ ഏറെ സന്തോഷമുണ്ടെന്ന് ബെല്ലി പറഞ്ഞു. പുതിയ ചുമതലയിലൂടെ നിരവധി ആനകളെ ബെല്ലിക്ക് സംരക്ഷിക്കേണ്ടതായി വരും. എന്നാല്‍ തന്റെ ഹൃദയം എപ്പോഴും ആനക്കുട്ടികള്‍ക്കൊപ്പമായിരിക്കും എന്നാണ് അവർ പറയുന്നത്. ആനക്കൂട്ടം ഉപേക്ഷിച്ചുപോയ ബൊമ്മി, രഘു എന്നീ ആനകള്‍ക്കാണ് ബെല്ലിയും ബൊമ്മനും സംരക്ഷണം ഒരുക്കിയത്. ആനകളുമായുള്ള ഈ ദമ്പതികളുടെ അപൂർ ബന്ധത്തെ ആസ്പദമാക്കി ഒരുക്കിയ ദി എലിഫന്റ് വിസ്പറേഴ്സിന് ഓസ്കർ പുരസ്കാരം ലഭിച്ചിരുന്നു. ഇതോടെയാണ് ബൊമ്മയും ബെല്ലിയും രാജ്യത്തിനു തന്നെ അഭിമാനമായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT