ചിത്രം: പിടിഐ 
India

2015ലെ വെള്ളപ്പൊക്കം ആവര്‍ത്തിക്കുമോ എന്ന ഭയം; കാറുകള്‍ കൂട്ടത്തോടെ മേല്‍പ്പാലത്തില്‍, നഗരവാസികളുടെ മുന്‍കരുതല്‍ 

നിവാര്‍ ചുഴലിക്കാറ്റ് വീശിയടിക്കുന്നതിന് മുന്‍പ് 2015ലെ വെള്ളപ്പൊക്കം ആവര്‍ത്തിക്കുമോ എന്ന ഭയത്തിലായിരുന്നു ചെന്നൈ നഗരവാസികള്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് വീശിയടിക്കുന്നതിന് മുന്‍പ് 2015ലെ വെള്ളപ്പൊക്കം ആവര്‍ത്തിക്കുമോ എന്ന ഭയത്തിലായിരുന്നു ചെന്നൈ നഗരവാസികള്‍. മുന്‍കരുതലിന്റെ ഭാഗമായി മേല്‍പ്പാലം ഉള്‍പ്പെടെ സുരക്ഷിതമായ സ്ഥലങ്ങളില്‍ കാറുകള്‍ കൊണ്ടുവന്നിടുന്നതിന്റെ തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നഗരവാസികള്‍.

2015ലെ വെള്ളപ്പൊക്കം ചെന്നൈ നഗരവാസികളെ അക്ഷരാര്‍ത്ഥത്തില്‍ ദുരിത്തിലാഴ്ത്തി. മുന്‍കൂട്ടി പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് വലിയ തോതിലുള്ള നഷ്ടമാണ് ഉണ്ടായത്. ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് ഇത്തവണ നഗരവാസികള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത്.

2015ല്‍ കാറുകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത്തരം ദുരനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ മദിപക്കത്തിലെ സ്ഥലവാസികള്‍ മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ മുഴുവനും പാര്‍ക്ക് ചെയ്തിട്ടു. പാലം കാറുകള്‍ കൊണ്ട് നിറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

ഒരുപടി കറിവേപ്പില കൊണ്ട് എന്തൊക്കെ ചെയ്യാം

'നുണ പറയുന്നത് എനിക്ക് തീരെ ഇഷ്ടമല്ല'; വിജയ് വർമ്മയുമായുള്ള പ്രണയം തമന്ന അവസാനിപ്പിച്ചതിന് പിന്നിൽ

SCROLL FOR NEXT