പ്രതീകാത്മക ചിത്രം 
India

വീട്ടില്‍ നിന്ന് ഇറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാനില്ല, 20കാരന്‍ കഴുത്തുഞെരിച്ച് കൊന്നു; കാരണം അറിഞ്ഞ് പൊലീസ് ഞെട്ടി

രാജ്യതലസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസുകാരനെ 20 വയസുള്ള സുഹൃത്ത് കഴുത്തുഞെരിച്ച് കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസുകാരനെ 20 വയസുള്ള സുഹൃത്ത് കഴുത്തുഞെരിച്ച് കൊന്നു. ഐഫോണിന്റെ പാസ്‌വേര്‍ഡ് പങ്കുവെയ്ക്കാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഏപ്രില്‍ 21ന് ഡല്‍ഹി പീതാംപുര മേഖലയിലാണ് സംഭവം. ബിബിഎ വിദ്യാര്‍ത്ഥിയായ മായാങ്ക് സിങ്ങാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. മകനെ കാണാനില്ലെന്ന് കാട്ടി പന്ത്രണ്ടാം ക്ലാസുകാരന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.ഏപ്രില്‍ 21ന് രാവിലെ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങിയ കുട്ടി തിരിച്ച് വീട്ടില്‍ എത്തിയില്ല. തുടര്‍ന്നാണ് അച്ഛന്‍ പരാതി നല്‍കിയത്.

തിങ്കളാഴ്ചയാണ് മകന്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. പാര്‍ക്കില്‍ ഒറ്റപ്പെട്ട സ്ഥലത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. മൃതദേഹത്തിന് അരികില്‍ നിന്ന് വലിപ്പം കൂടിയ ടെഡി ബിയര്‍ ലഭിച്ചിരുന്നു. പ്രദേശത്ത് നിന്ന് പൊലീസിന് മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ തെളിവുകളും കിട്ടിയിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്തപ്പോഴാണ് ഐഫോണിന്റെ പാസ്‌വേര്‍ഡ് പറഞ്ഞുതരാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പ്രതി കുറ്റസമ്മത മൊഴി നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഈ സര്‍ക്കാരിന് എട്ടിന്റെ പണി; പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

കേരളത്തിലെ തോൽവി കനത്ത തിരിച്ചടിയെന്ന് എം എ ബേബി; ജൂലൈയിൽ പ്രത്യേക സിസി യോഗം

ഇന്ധന വില വര്‍ധന: അന്ന് സമരം ചെയ്തവര്‍ ഇന്ന് അധികാരത്തില്‍; സംസ്ഥാനം നികുതി കുറയ്ക്കുമോയെന്ന് പിണറായി

'ടി20യിൽ 200 അടിച്ച് ക്രിസ് ​ഗെയ്ലിന്റെ റെക്കോർഡ് തകർക്കണം'; 15 കാരന്റെ കൂസലില്ലായ്മ! (വിഡിയോ)

തിളക്കമുള്ള ചർമ്മത്തിന് ഈ പഴങ്ങൾ കഴിക്കാം

SCROLL FOR NEXT