പ്രതീകാത്മക ചിത്രം 
India

കോളജ് വിദ്യാര്‍ഥിനിയുടെ നഗ്ന ശരീരം പാതിവെന്ത നിലയില്‍ വഴിയോരത്ത്, ദുരൂഹത; അന്വേഷണം 

ഉത്തര്‍പ്രദേശില്‍ ദുരൂഹസാഹചര്യത്തില്‍ കോളജ് വിദ്യാര്‍ഥിനിയുടെ നഗ്ന ശരീരം പാതിവെന്ത നിലയില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദുരൂഹസാഹചര്യത്തില്‍ കോളജ് വിദ്യാര്‍ഥിനിയുടെ നഗ്ന ശരീരം പാതിവെന്ത നിലയില്‍ കണ്ടെത്തി. 20 വയസ് പ്രായം വരുന്ന യുവതിയുടെ നില ഗുരുതരമാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷാജഹാന്‍പൂര്‍ നഗരിയയിലെ ഹൈവേയില്‍ തിങ്കളാഴ്ച വൈകീട്ടാണ് യുവതിയെ കണ്ടെത്തിയത്. സ്വാമി സുഖ്‌ദേവാനന്ദ് കോളജിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥിയാണെന്ന് തിരിച്ചറിഞ്ഞു. പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ലക്‌നൗവിലേക്ക് കൊണ്ടുപോയി. 

യുവതി നല്‍കിയ ഫോണ്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാരെ വിവരം അറിയിച്ചതായി പൊലീസ് പറയുന്നു. വൈകീട്ട് മൂന്ന് മണിക്ക് മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന് അച്ഛന്‍ കോളജിലേക്ക് പോയിരുന്നു. കുറെനേരം കാത്തിരുന്നിട്ടും മകള്‍ വന്നില്ല. തുടര്‍ന്ന് പ്രദേശത്താകമാനം മകള്‍ക്കായി തെരച്ചില്‍ നടത്തിയതായി യുവതിയുടെ അച്ഛന്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പറയാന്‍ യുവതിക്ക് സാധിക്കുന്നില്ലെന്ന് ഷാജഹാന്‍പൂര്‍ എസ്പി പറഞ്ഞു.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ പതിനാലുദിവസം കൂടുമ്പോഴാണ് കോളജില്‍ പോകാറ്. മകളെ കൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടുവരുന്നതും താന്‍ തന്നെയായിരുന്നു എന്ന് അച്ഛന്‍ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. മകള്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അച്ഛന്‍ പറയുന്നു. യുവതിയുടെ സഹപാഠികളെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT