രാഹുൽ ​ഗാന്ധി ഭാരത് ജോഡോ യാത്രയിൽ പിടിഐ
India

യഥാര്‍ത്ഥ നീതിയാണ് രാജ്യത്തിന് വേണ്ടത്, പ്രതീക രാഷ്ട്രീയമല്ല: രാഹുല്‍ ഗാന്ധി

കര്‍പ്പൂരി ഠാക്കൂറിന് ഭാരതരത്‌ന നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹം

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: രാജ്യത്തിന് വേണ്ടത് യഥാര്‍ത്ഥ നീതിയാണ്, പ്രതീക രാഷ്ട്രീയമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സോഷ്യലിസ്റ്റ് നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ കര്‍പ്പൂരി ഠാക്കൂറിന് ഭാരത രത്‌ന നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ ജാതി സെന്‍സസ് ആണ് കര്‍പ്പൂരി ഠാക്കൂറിന് നല്‍കാന്‍ കഴിയുന്ന കൂടുതല്‍ നല്ല ആദരവെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

സാമൂഹ്യനീതിയുടെ സമാനതകളില്ലാത്ത പോരാളിയാണ് ജനനായക് കര്‍പ്പൂരി ഠാക്കൂര്‍. ജന്മശതാബ്ദി വേളയില്‍ അദ്ദേഹത്തിന് ആദരവ് അര്‍പ്പിക്കുന്നു. കര്‍പ്പൂരി ഠാക്കൂര്‍ ഇന്ത്യയുടെ അമൂല്യമായ രത്‌നമാണ്. മരണാനന്തരം അദ്ദേഹത്തിന് ഭാരതരത്‌നം നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

2011ല്‍ നടത്തിയ സാമൂഹികവും സാമ്പത്തികവുമായ ജാതി സെന്‍സസിന്റെ ഫലങ്ങള്‍ ബിജെപി സര്‍ക്കാര്‍ മറച്ചുവെക്കുന്നതും രാജ്യവ്യാപകമായി സെന്‍സസിനോട് കാണിക്കുന്ന നിസ്സംഗതയും സാമൂഹിക നീതിക്കുവേണ്ടിയുള്ള ആവശ്യത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

തുല്യ പങ്കാളിത്തത്തിന്റെ നീതി ആണ് ഭാരത് ജോഡോ ന്യായ് യാത്ര മുന്നോട്ടുവെക്കുന്ന അഞ്ച് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അതാണ് നീതിയുടേയും സാമൂഹിക തുല്യതയുടേയും കേന്ദ്രം. അത് ജാതി സെന്‍സസിന് ശേഷം മാത്രമേ ആരംഭിക്കൂ എന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT