പ്രതീകാത്മക ചിത്രം 
India

പാകമല്ലാത്ത പൈജാമ തുന്നി നല്‍കി; തയ്യല്‍ക്കാരന്‍ 12,000 രൂപ നഷ്ടപരിഹാരം നല്‍കണം; ഉത്തരവ്

പാകമല്ലാത്ത പൈജാമ തയ്ച്ചു നല്‍കിയ തയ്യല്‍ക്കാരന്‍ ഉടമയ്ക്ക് 12,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതിയുടെ വിധി

സമകാലിക മലയാളം ഡെസ്ക്

ബുലന്ദ്ശഹര്‍: പാകമല്ലാത്ത പൈജാമ തയ്ച്ചു നല്‍കിയ തയ്യല്‍ക്കാരന്‍ ഉടമയ്ക്ക് 12,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതിയുടെ വിധി. തുണി നാശമാക്കിയതിനും അതുമൂലമുണ്ടായ മാനസിക പീഡനത്തിനുമാണ് നഷ്ടപരിഹാരം.

യുപിയിലെ ബുലന്ദ്ശഹറില്‍ തയ്യല്‍ക്കട നടത്തുന്ന ഇഫ്തിക്കര്‍ അന്‍സാരിക്ക് എതിരെയാണ് വിധി. തയ്യല്‍ക്കൂലിയായ 720 രൂപ പലിശ സഹിതം മടക്കി നല്‍കണം. ഇതിനൊപ്പം തുണിയുടെ വിലയായ 1500 രൂപയും കോടതിച്ചെലവായ 5000 രൂപയും നല്‍കണം. മാനസിക പീഡനത്തിനാണ് ശേഷിച്ച അയ്യായിരം. 

പൈജാമ തയിച്ചു നല്‍കിക്കഴിഞ്ഞ് നാലു വര്‍ഷത്തിനു ശേഷമാണ് വിധി. നിലവില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ആയ എംപി സിങ് ആണ് തയ്യല്‍ക്കാരനെതിരെ കോടതിയെ സമീപിച്ചത്.

സാധാരണ കുര്‍ത്ത പൈജാമ തയ്ക്കാന്‍ ഇരുന്നുറു രൂപയേ ആവൂ എന്നാണ് സിങ് പറയുന്നത്. അന്‍സാരിയുടെ കടയില്‍ 720 രൂപയാണ് ചാര്‍ജ്. ഇത്ര തുക ഈടാക്കുമ്പോള്‍ അതിനനുസരിച്ച ഗുണ നിലവാരം വേണം. ഉപഭോക്താവ് എന്ന നിലയില്‍ തന്നെ തൃപ്തിപ്പെടുത്തേണ്ടത് തയ്യല്‍ക്കാരന്റെ ഉത്തരവാദിത്വമാണെന്ന് സിങ് പറയുന്നു. 

കട പേരു നേടിയതില്‍ പിന്നെ അന്‍സാരി ജോലി ഔട്ട്‌സോഴ്‌സ് ചെയ്യുകയാണെന്ന് സിങ് പറയുന്നു. വലിയ തയ്യല്‍ക്കൂലിയൊക്കെ ഈടാക്കുമെങ്കിലും അന്‍സാരി മറ്റു കടകളില്‍ ഔട്ട്‌സോഴ്‌സ് ചെയ്താണ് തയ്യല്‍ നടത്തുന്നത്. അതുകൊണ്ടാണ് പൈജാമ മോശമായി തയ്ച്ചതെന്ന് സിങ് പറഞ്ഞു.

പല തവണ നോട്ടീസ് നല്‍കിയിട്ടും അന്‍സാരി ഫോറത്തിനു മുമ്പാകെ ഹാജരായില്ല. തുടര്‍ന്നാണ് ഫോറം അന്‍സാരിക്കെതിരെ വിധി പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT