വധുവിനെ വലിച്ചിഴയ്ക്കുന്ന ദൃശ്യം വീഡിയോ സ്ക്രീൻഷോട്ട്
India

വധുവിനെ അമ്മയും സഹോദരനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; വരന്റെ കുടുംബാംഗങ്ങള്‍ക്ക് നേരെ മുളകുപൊടി പ്രയോഗം- വീഡിയോ

ആന്ധ്രാപ്രദേശില്‍ വിവാഹ ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വിവാഹ ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍. വിവാഹ വേദിയില്‍ നിന്ന് വധുവിനെ കുടുംബാംഗങ്ങള്‍ ബലംപ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചു. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തടയാന്‍ ശ്രമിച്ചവര്‍ക്ക് നേരെ വധുവിന്റെ കുടുംബം മുളകുപൊടി എറിഞ്ഞാണ് ആക്രമണം അഴിച്ചുവിട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലായി.

കിഴക്കന്‍ ഗോദാവരി ജില്ലയിലാണ് സംഭവം. വധു സ്‌നേഹയെയാണ് അമ്മയും സഹോദരനും ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. വേദിയില്‍ നിന്ന് വധുവിനെ വലിച്ചിഴച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതും സ്‌നേഹ അത് ചെറുക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവാഹത്തിന്റെ സന്തോഷത്തിന് അല്‍പ്പായുസ് മാത്രം സമ്മാനിച്ച് കൊണ്ടാണ് വധുവിന്റെ കുടുംബാംഗങ്ങള്‍ ഇരച്ചെത്തിയത്. അതിഥികളെയും മറ്റും ആക്രമിച്ച ശേഷമാണ് സ്‌നേഹയെ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം വരനും കൂട്ടുകാരും കുടുംബാംഗങ്ങളും ചേര്‍ന്ന് തടഞ്ഞു. അടിപിടിയില്‍ വരന്റെ കൂട്ടുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ വധുവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വധുവിന്റെ കുടുംബാംഗങ്ങള്‍ പ്രകോപനപരമായി പെരുമാറാനുള്ള കാരണം വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

SCROLL FOR NEXT