ബോംബെ ഹൈക്കോടതി/ ഫയല്‍ 
India

അമ്മയെപ്പോലെ തന്നെ അച്ഛനും രക്ഷാകര്‍ത്താവ്; കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

ഐപിസി സെക്ഷന്‍ 363 പ്രകാരം തട്ടിക്കൊണ്ടുപോകലിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അമ്മയോടൊപ്പം കഴിയുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയ അച്ഛനെതിരെ തട്ടിക്കൊണ്ടുപോവലിന് കേസെടുക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നിയമാനുസൃതമായി അമ്മയെപ്പോലെ തന്നെ കുട്ടിയുടെ രക്ഷാകര്‍തൃത്വം അച്ഛനുമുണ്ടെന്ന് കോടതി വ്യക്തമാക്കി.  മുന്നു വയസ്സുള്ള മകനെ
തട്ടിക്കൊണ്ടപോയെന്ന, അമ്മയുടെ പരാതിയില്‍ അച്ഛനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസുമാരായ വിനയ് ജോഷി, വാല്‍മീകി എസ്എ മെനേസസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പിതാവിനെതിരെയുള്ള കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിട്ടത്. നിയമാനുസൃതമായി അമ്മയെപ്പോലെ തന്നെ രക്ഷാകര്‍തൃത്വം പിതാവിനുമുണ്ട്.  1956-ലെ ഹിന്ദു ന്യൂനപക്ഷ ആന്റ് ഗാര്‍ഡിയന്‍ഷിപ്പ് നിയമം അനുസരിച്ച് ഇത് കുറ്റകൃത്യമല്ല. ഗാര്‍ഡിയന്‍സ് ആന്റ് വാര്‍ഡ്‌സ് ആക്ടിലെ സെക്ഷന്‍ 4(2) പ്രകാരമുള്ള 'ഗാര്‍ഡിയന്‍' എന്ന പദപ്രയോഗം, പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെയോ അവന്റെ വസ്തുവകകളുടെയോ സംരക്ഷണം വഹിക്കുന്ന ഏതൊരു വ്യക്തിയെയും ഉള്‍ക്കൊള്ളുന്നു. ഇതു പ്രകാരം ജൈവീക ബന്ധമുള്ള അച്ഛന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ രക്ഷിതാവാണെന്നും കോടതി നിരീക്ഷിച്ചു. 

ഇത്തരം കേസുകളില്‍ വാദം തുടരുന്നത് കോടതിയുടെ നടപടിക്രമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനു തുല്യമാണ്. അതുകൊണ്ട് തന്നെ വസ്തുതകളുടെ അടിസ്ഥാനത്തില്‍, അപേക്ഷകനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്ന്
കോടതി വ്യക്തമാക്കി. അഭിഭാഷകരായ പവന്‍ ദഹത്, എബി മൂണ്‍ എന്നിവരാണ് അപേക്ഷകന് വേണ്ടി ഹാജരായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'മൂവായിരം കോടിയെന്നത് ഞെട്ടിപ്പിക്കുന്നു'; ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് സുപ്രീം കോടതി

ഭാരതീയ ന്യായ സംഹിത പ്രകാരം കേരളത്തിലെ ആദ്യ വിധി; പഴ്‌സ് തട്ടിപ്പറിച്ച കേസില്‍ തടവുശിക്ഷ

'ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല; അവിടെ അവാർഡ് ഫയല്‍സിനും പൈല്‍സിനും'; പ്രകാശ് രാജ്

ക്രിസ്ത്യന്‍ മിഷനറിമാര്‍ ആദിവാസികളെ കൂട്ടത്തോടെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണി: ഛത്തീസ്ഗഡ് ഹൈക്കോടതി

SCROLL FOR NEXT