ഈശ്വരൻ/ ടെലിവിഷൻ സ്ക്രീൻഷോട്ട് 
India

പട്രോളിങ്ങിനിടെ ഏറ്റുമുട്ടൽ; വനം വകുപ്പ് ഉദ്യോ​ഗസ്ഥന്റെ വെടിയേറ്റ് വേട്ടക്കാരൻ മരിച്ചു

ആക്രമണത്തിനിടെ വേട്ടക്കാരനെ വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ വെടു വെച്ചു കൊന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് ഗൂഡല്ലൂരിന് സമീപം വനത്തിനുള്ളിൽ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് വേട്ടക്കാരൻ മരിച്ചു. മേഘമല കടുവ സങ്കേതത്തിലെ വണ്ണാത്തിപ്പാറ മേഖലയിൽ ഇന്നലെ രാത്രയോടെയാണ് സംഭവം. കേരളത്തിന്റെ പെരിയാർ കടുവ സങ്കേതവുമായി അതിർത്തി പങ്കിടുന്ന വന മേഖലയാണിത്. കെജിപെട്ടി സ്വദേശിയായ ഈശ്വരൻ എന്ന വേട്ടക്കാരനാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

വനത്തിനുള്ളിൽ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ പട്രോളിങ് നടത്തുന്നതിനിടെ ഈശ്വരന്റെ നേതൃത്വത്തിലുള്ള വേട്ടക്കാരുടെ സംഘവുമായി ഏറ്റുമുട്ടുകയായിരുന്നു. ആക്രമണത്തിനിടെ ഈശ്വരൻ കത്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ കുത്താൻ ശ്രമിച്ചുവെന്നും തുടർന്ന് സ്വയം രക്ഷയ്‌ക്കാണ് വെടിയുതിർത്തതെന്നും വനം വകുപ്പ് ഉദ്യോ​ഗസ്ഥർ വിശദീകരിച്ചു.

​ഈശ്വരന്റെ നെഞ്ചിലാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ കമ്പത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ

SCROLL FOR NEXT