തിങ്ക് എഡു കോണ്‍ക്ലേവില്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി സംസാരിക്കുന്നു എക്‌സ്പ്രസ്‌
India

ഭയത്തില്‍നിന്നും ജനങ്ങളെ പുറത്തുകൊണ്ടുവരിക, ഗാന്ധിജിക്കു രാമനാമം കരുത്തിന്റെ ഉറവിടം: ഗോപാല്‍ ഗാന്ധി

ജനങ്ങളുടെ ജീവിതത്തില്‍ ഭയം നിതാന്ത സാന്നിധ്യമായിരിക്കുകയാണെന്ന് മുന്‍ ഗവര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രാജ്യത്തെ ജനങ്ങളുടെ ജീവിതത്തില്‍ ഭയം നിതാന്ത സാന്നിധ്യമായിരിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി. ഏതെങ്കിലും തരത്തിലുള്ള ഭീതിയുടെ തടവുകാരായിരിക്കുകയാണ് നമ്മള്‍. ജനങ്ങളെ എല്ലാ വിധത്തിലുള്ള ഭയത്തില്‍നിന്നും പുറത്തുകൊണ്ടുവരികയാണ് വേണ്ടതെന്ന്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക് എഡു കോണ്‍ക്ലേവില്‍ അദ്ദേഹം പറഞ്ഞു.

''തലസ്ഥാനത്ത് എല്ലാവര്‍ക്കും സ്വതന്ത്രമായി സഞ്ചരിക്കാനാവുന്നില്ല. ഒരിന്ത്യക്കാരന്‍ സഹോദരനായ മറ്റൊരു ഇന്ത്യക്കാരനെ ഭയക്കുന്നു. ഇതാണോ സ്വാതന്ത്ര്യം?'' ഗാന്ധിജിയുടെ ഈ വാക്കുകള്‍ എടുത്തു പറഞ്ഞായിരുന്നു, ഇന്‍ മഹാത്മാ ഗാന്ധീസ് ഫുട്‌സ്റ്റെപ്‌സ്- ദി ലിവിങ് ലെഗസി എന്ന സെഷനില്‍ അദ്ദേഹം സംസാരിച്ചത്.

രാമനാമം ഭജിച്ച്, ഒരു പേടിയും ഇല്ലാതെയാണ് ഗാന്ധിജി തന്റെ അവസാന നിമിഷങ്ങളെയും നേരിട്ടത്

രാമനാമം ഗാന്ധിജിക്കു കരുത്തിന്റെ ഉറവിടമായിരുന്നെന്ന് ഗോപാല്‍ കൃഷ്ണ ഗാന്ധി പറഞ്ഞു. കുട്ടിക്കാലത്ത് ഗാന്ധിജിയെ നോക്കിയിരുന്ന രംഭയില്‍നിന്നാണ് ഈ ശീലം പകര്‍ന്നുകിട്ടിയത്. പേടി തോന്നുമ്പോള്‍ രാമനാമം ഭജിക്കുക എന്നതായിരുന്നു രംഭയുടെ ഉപദേശം. രാമനാമം ഭജിച്ച്, ഒരു പേടിയും ഇല്ലാതെയാണ് ഗാന്ധിജി തന്റെ അവസാന നിമിഷങ്ങളെയും നേരിട്ടത്- ഗോപാല്‍ ഗാന്ധി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

ഒരുപടി കറിവേപ്പില കൊണ്ട് എന്തൊക്കെ ചെയ്യാം

SCROLL FOR NEXT