India

ഗുജറാത്ത് ഉപമുഖ്യമന്ത്രിക്ക് നേരെ ചെരുപ്പേറ്; മുങ്ങിയ പ്രതി പിടിയില്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് പൊലീസ്

രശ്മിന്‍ പട്ടേല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് വഡോദര എസ്പി സുധീര്‍ ദേശായി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍: ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് നേരെ ചെരുപ്പേറ്. ചൊവ്വാഴ്ച പത്ര സമ്മേളനത്തിനിടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണം നടന്നത്. സ്ലിപ്പര്‍ എറിഞ്ഞതിന് ശേഷം രക്ഷപ്പെട്ട രശ്മിന്‍ പട്ടേല്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

രശ്മിന്‍ പട്ടേല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് വഡോദര എസ്പി സുധീര്‍ ദേശായി പറഞ്ഞു. പുരലി ഗ്രാമത്തിലെ പബ്ലിക് റാലിയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ഉപമുഖ്യമന്ത്രിക്ക് നേരെ ചെരുപ്പേറ് നടന്നത്. 

സംഭവത്തിന്റെ വീഡിയോ ഫൂട്ടേജുകള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് എസ്പി വ്യക്തമാക്കി. വ്യാപകമായി നടത്തിയ തെരച്ചിലിന് ഒടുവില്‍ രശ്മിനെ കണ്ടെത്തുകയായിരുന്നു. 

ഉപമുഖ്യമന്ത്രിക്ക് നേരെ ചെരുപ്പെറിയാനുള്ള പദ്ധതി വിജയകരമായി നടപ്പാക്കിയെന്ന് രശ്മിന്‍ പറയുന്നത് മറ്റു ചിലര്‍ കേട്ടെന്നും ഇത് തങ്ങളെ അറിയിക്കുകയായിരുന്നു എന്നും എസ്പി കൂട്ടിച്ചേര്‍ത്തു. 

രശ്മിന്റെ പിടിച്ചെടുത്ത ഫോണില്‍ നിന്നും, അമിത് പാണ്ഡ്യ എന്നയാളോട് ഉപമുഖ്യമന്ത്രിക്ക് നേരെയുള്ള ചെരുപ്പേറ് ദൗത്യം പൂര്‍ത്തിയായെന്നും ആഘോഷിക്കണമെന്നും പറയുന്ന ഓഡിയോ ക്ലിപ്പ് കണ്ടെത്തിയെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചന, കലാപമുണ്ടക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT