പ്രതീകാത്മക ചിത്രം 
India

രാഹുലിന്റെയും പ്രിയങ്കയുടെയും പ്രസവമെടുത്ത ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും ഇവര്‍ സ്വകരിച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗംഗറാം ഹോസ്പിറ്റലിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് എസ്‌കെ ഭണ്ഡാരി കോവിഡ് ബാധിച്ച് മരിച്ചു. 86 വയസായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പ്രസവമെടുത്തത് ഈ ഡോക്ടറായിരുന്നു.

രണ്ടാഴ്ച മുന്‍പാണ്‌ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭണ്ഡാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഇവര്‍ മരണത്തിന് കീഴടങ്ങിയതായി ആശുപത്രി ചെയര്‍മാന്‍ എസ് റാണ പറഞ്ഞു.

കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും ഇവര്‍ സ്വകരിച്ചിരുന്നു. ഇവരുടെ ഭര്‍ത്തവായ 97കാരന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് ഐസിയുവിലാണ്. ഭാര്യമരിച്ച വിവരം ഇദ്ദേഹത്തെ അറിയിച്ചിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

ഡോക്ടറുടെ മരണത്തില്‍ പ്രിയങ്കയും രാഹുലും അനുശോചനം രേഖപ്പെടുത്തി.  'എന്റെയും എന്റെ മക്കളുടെയും പ്രസവമെടുത്തത് ഈ ഡോക്ടറാണ്. ആരോഗ്യരംഗത്തെ ലീഡറെയാണ് നഷ്ടമായത്'- പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. 58 വര്‍ഷമായി ഗംഗറാം ആശുപത്രിയില്‍ ഡോക്ടറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചിരിച്ചും ചിന്തിപ്പിച്ചും മലയാളത്തിന്റെ സ്വന്തം ശ്രീനി'; നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

'കാലത്തിന്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകും'

'പറയാനെന്തോ ബാക്കി വച്ച് ശ്രീനിവാസന്‍ മടങ്ങി, ഏത് കാലത്തും പുനര്‍വായിക്കേണ്ട എഴുത്ത്': ബി ഉണ്ണികൃഷ്ണന്‍

ആനക്കൂട്ടത്തെ ഇടിച്ചു, രാജധാനി എക്‌സ്പ്രസിന്റെ അഞ്ച് കോച്ചുകള്‍ പാളം തെറ്റി; എട്ട് ആനകള്‍ ചരിഞ്ഞു

സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വര്‍ണവില

SCROLL FOR NEXT