ഫോട്ടോ: പിടിഐ 
India

ഹിമാചലിൽ വോട്ടെടുപ്പ് അവസാനിച്ചു; ചരിത്രമെഴുതാൻ ബിജെപി; തിരിച്ചുവരവിൽ കണ്ണുനട്ട് കോൺ​ഗ്രസ്

ചില ബൂത്തുകളിൽ വരി നിൽക്കുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നതിനാൽ പോളിങ് ശതമാനം വർധിക്കും

സമകാലിക മലയാളം ഡെസ്ക്

ഷിംല: ഹിമാചൽ പ്രദേശിൽ 68  നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. അഞ്ച് മണിവരെ 65.50 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ 55.74 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. വോട്ടെടുപ്പിനായി 7,884 പോളിങ് സ്റ്റേഷനുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജീകരിച്ചത്. 

ചില ബൂത്തുകളിൽ വരി നിൽക്കുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നതിനാൽ പോളിങ് ശതമാനം വർധിക്കും. ഡിസംബർ എട്ടിനാണ് ഫല പ്രഖ്യാപനം. 2017ൽ 74.6 ശതമാനമായിരുന്നു പോളിങ്. 

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ, പിസിസി അധ്യക്ഷ പ്രതിഭ സിങ്, മുൻ മുഖ്യമന്ത്രി പികെ ധൂമൽ, മകനും കേന്ദ്ര മന്ത്രിയുമായ അനുരാഗ് ഠാക്കൂർ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, കോൺഗ്രസ് നേതാവ് ആനന്ദ് ശർമ തുടങ്ങിയവരുൾപ്പെടെ വോട്ടു രേഖപ്പെടുത്തി. 

തുടർ ഭരണം പ്രതീക്ഷിക്കുന്ന ബിജെപിയും ഭരണ വിരുദ്ധ വികാരം അനുകൂലമാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും സാന്നിധ്യമറിയിക്കുന്നു. 68 അംഗ നിയമസഭയിൽ, നിലവിൽ ബിജെപിക്ക് 45 സീറ്റുണ്ട്, കോൺഗ്രസിന് 22 സീറ്റും സിപിഎമ്മിന് ഒരു സീറ്റുമാണുള്ളത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

SCROLL FOR NEXT