വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
India

"മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പരസ്യമായി ബലാത്സംഗം ചെയ്യും"; മെെക്കിലൂടെ ഭീഷണി മുഴക്കി സന്യാസി, വിഡിയോ 

വിഡിയോ പുറത്തുവന്നതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി സന്യാസി. കാവി വസ്ത്രം ധരിച്ച് ജീപ്പിനുള്ളിൽ ഇരുന്ന് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഭീഷണി ഉയർത്തിയത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള സീതാപൂർ ജില്ലയിലെ ഒരു പള്ളിക്ക് പുറത്താണ് സംഭവം. പൊലീസ് യൂണിഫോം ധരിച്ച ഒരാളെയും വിഡിയോയിൽ കാണാം. സന്യാസി ജീപ്പിലിരുന്ന് മൈക്കിലൂടെ വർഗീയവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തുമ്പോൾ ചുറ്റും കൂടിനിന്ന ആളുകൾ "ജയ് ശ്രീറാം" എന്ന് വിളിച്ച് ആഹ്ലാദിക്കുകയാണ്. 

പ്രദേശത്തെ ഏതെങ്കിലും പെൺകുട്ടിയെ ഒരു മുസ്ലീം സമുദായത്തിൽപ്പെട്ട വ്യക്തി ശല്യപ്പെടുത്തിയാൽ മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പരസ്യമായി ബലാത്സംഗം ചെയ്യുമെന്നായിരുന്നു ഇയാൾ മൈക്കിലൂടെ വിളിച്ചുപറഞ്ഞത്. വലിയ ആരവത്തോടെയാണ് ചുറ്റും നിന്നവർ ഈ ഭീഷണിയെ പ്രേത്സാഹിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT