ഫയല്‍ ചിത്രം 
India

'ജീവനാണ് വലുത്', മനുഷ്യ ഹൃദയം രണ്ടരമണിക്കൂര്‍ കൊണ്ട് മുംബൈയില്‍ പറന്നെത്തി; നന്മ

മുംബൈയിലുള്ള രോഗിയില്‍ വച്ചുപിടിപ്പിക്കുന്നതിന് വഡോദരയില്‍ നിന്ന് മനുഷ്യഹൃദയവുമായി അതിവേഗം പറന്ന് ദൗത്യം വിജയകരമാക്കിയതായി പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയിലുള്ള രോഗിയില്‍ വച്ചുപിടിപ്പിക്കുന്നതിന് വഡോദരയില്‍ നിന്ന് മനുഷ്യഹൃദയവുമായി അതിവേഗം പറന്ന് ദൗത്യം വിജയകരമാക്കിയതായി പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ. മനുഷ്യഹൃദയവുമായി വഡോദരയില്‍ നിന്ന് പറന്ന വിമാനം രണ്ടരമണിക്കൂര്‍ കൊണ്ടാണ് മുംബൈയില്‍ എത്തിയത്. മുംബൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ഹൃദയംമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഇന്‍ഡിഗോ അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചാണ് ഇന്‍ഡിഗോ നന്മയുടെ ഭാഗമായത്. ഇന്‍ഡിഗോയുടെ 6ഇ 6734 വിമാനമാണ്  മനുഷ്യഹൃദയവുമായി വഡോദരയില്‍ നിന്ന് പറന്നത്.മുംബൈയിലെ രോഗിയ്ക്ക് വച്ചുപിടിപ്പിക്കുന്നതിന് അതിവേഗത്തിലാണ് കാര്യങ്ങള്‍ നീക്കിയതെന്ന് ഇന്‍ഡിഗോ അറിയിച്ചു.

വഡോദരയില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് മനുഷ്യഹൃദയവുമായി വിമാനത്തില്‍ കയറിയത്. മുംബൈയിലെ ആശുപത്രിക്ക് ഹൃദയം കൈമാറിയതായും ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ഇന്‍ഡിഗോയുടെ പ്രസ്താവന വ്യക്തമാക്കുന്നു.

മുംബൈ വിമാനത്താവളത്തില്‍ നിന്ന് അതിവേഗത്തില്‍ ഹൃദയം ആശുപത്രിയില്‍ എത്തിക്കുന്നതിന് ആവശ്യമായ ഗതാഗത സൗകര്യവും ഇന്‍ഡിഗോ തന്നെയാണ് ഒരുക്കിയത്. മെയ് മാസത്തിലും സമാനമായി അവയദാന ദൗത്യത്തില്‍ ഇന്‍ഡിഗോ പങ്കാളിയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT