ബാബരി മസ്ജിദ് (ഫയല്‍ ചിത്രം) 
India

ബാബരി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി യുപിയില്‍ ഉപലോകായുക്ത

അഡ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍ തുടങ്ങിവരെ കേസില്‍ വെറുതെ വിടുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ബാബരി മസ്ജിദ് ഗൂഢാലോചന കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അഡ്വാനി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയ ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് ഉത്തര്‍പ്രദേശില്‍ ഉപ ലോകായുക്ത. സര്‍വീസില്‍നിന്നു വിരമിച്ച് ഒരു വര്‍ഷം തികയുന്നതിനു മുന്‍പാണ്, രാഷ്ടീയ വൃത്തങ്ങളില്‍ ചര്‍ച്ചയുയര്‍ത്തി സുരേന്ദ്ര കുമാര്‍ യാദവിന്റെ പുനര്‍ നിയമനം.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30നാണ് ബാബരി ഗൂഢാലോചന കേസില്‍, പ്രത്യേക കോടതി ജഡ്ജിയായരുന്ന സുരേന്ദ്ര കുമാര്‍ യാദവ് വിധി പറഞ്ഞത്. അഡ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍ തുടങ്ങിവരെ കേസില്‍ വെറുതെ വിടുകയായിരുന്നു. 

യാദവിനെ ഉപലോകായുക്തയായി നിയമിക്കാനുള്ള ശുപാര്‍ശയ്ക്ക് കഴിഞ്ഞ ആറിന് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ അംഗീകാരം നല്‍കി. പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ പരിശോധന നടത്തുകയാണ് പ്രധാനമായും ലോകായുക്തയുടെ ചുമതല. 

2019ല്‍ വിരമിക്കാനിരുന്ന സുരേന്ദ്ര കുമാര്‍ യാദവിന് ബാബരി കേസില്‍ വിധി പറയുന്നതിനായി മാത്രം സര്‍വീസ് ഒരു വര്‍ഷം നീട്ടിനല്‍കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT