കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറ്റം 
India

മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ പരാജയഭീതിയില്‍; കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറ്റം

ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് ഷിഗ്ഗാവ്, സന്തൂര്‍, ചന്നപട്ടണ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറെ മുന്നിലാണ്.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം. ഷിഗ്ഗാവ്, സന്തൂര്‍, ചന്നപട്ടണ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറെ മുന്നിലാണ്. വോട്ടെണ്ണലിന്റെ ഓരോഘട്ടത്തിലും ഈ മുന്നേറ്റം പ്രകടമാണ്.

ഷിഗ്ഗാവ് ബിജെപിയുടെയും ചന്നപ്പട്ടണ ജെഡിഎസിന്റെയും സിറ്റിങ് സീറ്റാണ്. ഷിഗ്ഗാവില്‍ മുന്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകന്‍ ഭരത് ബൊമ്മെയും ചന്നപ്പട്ടണത്തില്‍ കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയമാണ് മത്സരിച്ചത്. ചന്നപ്പട്ടണയില്‍ 14 റൗണ്ട് വോട്ട് എണ്ണിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സിപി യോഗീശ്വര നിഖിലിനെക്കാള്‍ 24252 വോട്ടുകള്‍ക്ക് മുന്നിലാണ്. ഷിഗ്ഗാവില്‍ 13 റൗണ്ട് വോട്ടെണ്ണിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യോഗീശ്വര്‍ ഭരത് ബൊമ്മെയാക്കാള്‍ പതിനായിരം വോട്ടിന് മുന്നിലാണ്. സന്ദൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ അന്നപൂര്‍ണ 9568 വോട്ടിന് ലീഡ് ചെയ്യുകയാണ്.

തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുന്‍ മന്ത്രിയായ യോഗീശ്വര ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത്. ചന്നപ്പട്ടണിയില്‍ ജെഡിഎസ് സ്ഥാനാര്‍ഥി നിഖില്‍ കുമാരസ്വാമിക്കായി ബിജെപി ദേശീയ നേതാക്കള്‍ ഉള്‍പ്പടെ പ്രചാരണത്തിനെത്തിയിരുന്നു. നിഖില്‍ കുമാരസ്വാമിയും ഭരത് ബൊമ്മെയും മത്സരിച്ചതോടെ ഈ ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഗൗഡ, ബൊമ്മെ കുടുംബങ്ങളിലെ മൂന്നാം തലമുറയാണ് മത്സരരംഗത്തുണ്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT