കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറ്റം 
India

മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ പരാജയഭീതിയില്‍; കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറ്റം

ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് ഷിഗ്ഗാവ്, സന്തൂര്‍, ചന്നപട്ടണ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറെ മുന്നിലാണ്.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം. ഷിഗ്ഗാവ്, സന്തൂര്‍, ചന്നപട്ടണ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറെ മുന്നിലാണ്. വോട്ടെണ്ണലിന്റെ ഓരോഘട്ടത്തിലും ഈ മുന്നേറ്റം പ്രകടമാണ്.

ഷിഗ്ഗാവ് ബിജെപിയുടെയും ചന്നപ്പട്ടണ ജെഡിഎസിന്റെയും സിറ്റിങ് സീറ്റാണ്. ഷിഗ്ഗാവില്‍ മുന്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകന്‍ ഭരത് ബൊമ്മെയും ചന്നപ്പട്ടണത്തില്‍ കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയമാണ് മത്സരിച്ചത്. ചന്നപ്പട്ടണയില്‍ 14 റൗണ്ട് വോട്ട് എണ്ണിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സിപി യോഗീശ്വര നിഖിലിനെക്കാള്‍ 24252 വോട്ടുകള്‍ക്ക് മുന്നിലാണ്. ഷിഗ്ഗാവില്‍ 13 റൗണ്ട് വോട്ടെണ്ണിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യോഗീശ്വര്‍ ഭരത് ബൊമ്മെയാക്കാള്‍ പതിനായിരം വോട്ടിന് മുന്നിലാണ്. സന്ദൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ അന്നപൂര്‍ണ 9568 വോട്ടിന് ലീഡ് ചെയ്യുകയാണ്.

തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുന്‍ മന്ത്രിയായ യോഗീശ്വര ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത്. ചന്നപ്പട്ടണിയില്‍ ജെഡിഎസ് സ്ഥാനാര്‍ഥി നിഖില്‍ കുമാരസ്വാമിക്കായി ബിജെപി ദേശീയ നേതാക്കള്‍ ഉള്‍പ്പടെ പ്രചാരണത്തിനെത്തിയിരുന്നു. നിഖില്‍ കുമാരസ്വാമിയും ഭരത് ബൊമ്മെയും മത്സരിച്ചതോടെ ഈ ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഗൗഡ, ബൊമ്മെ കുടുംബങ്ങളിലെ മൂന്നാം തലമുറയാണ് മത്സരരംഗത്തുണ്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്, യുവാവിന് പരിക്ക്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവനന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT