പ്രതീകാത്മക ചിത്രം 
India

25 ലക്ഷത്തിലധികംപേര്‍ കൊങ്കണി സംസാരിക്കുന്നു, സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തില്‍ മാതൃഭാഷയില്‍ വിദ്യാഭ്യാസം നേടുന്നതിന് നല്‍കിയിരിക്കുന്ന പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ആവശ്യം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കൊങ്കണി ഭാഷയും ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കര്‍ണാടക കൊങ്കണി സാഹിത്യ അക്കാദമി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തില്‍ മാതൃഭാഷയില്‍ വിദ്യാഭ്യാസം നേടുന്നതിന് നല്‍കിയിരിക്കുന്ന പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ആവശ്യം. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയ്ക്ക് ഇക്കാര്യം ഉന്നയച്ച് കത്തയച്ചു.

സംസ്ഥാനത്ത് 25 ലക്ഷത്തിലധികം ആളുകള്‍ കൊങ്കണി ഭാഷ സംസാരിക്കുന്നുണ്ടെന്ന് കൊങ്കണി സാഹിത്യ അക്കാദമി മുഖ്യമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. മൂന്ന് മതവിഭാഗക്കാരും 42 സമുദായങ്ങളും നിലവില്‍ കൊങ്കണി ഭാഷ ഉപയോഗിക്കുന്നുണ്ട്. അഞ്ചാം ക്ലാസ് വരെയെങ്കിലും കുട്ടികള്‍ക്ക് മാതൃഭാഷയില്‍ ക്ലാസുകള്‍ നല്‍കണമെന്നാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ പറയുന്നത്. അതുകൊണ്ട് അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് കൊങ്കിണിയില്‍ ക്ലാസുകള്‍ എടുക്കണമെന്നും അതിനുശേഷം കൊങ്കിണി ഒരു വിഷയമായി ഉള്‍പ്പെടുത്തണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT