പ്രതീകാത്മക ചിത്രം 
India

25 ലക്ഷത്തിലധികംപേര്‍ കൊങ്കണി സംസാരിക്കുന്നു, സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തില്‍ മാതൃഭാഷയില്‍ വിദ്യാഭ്യാസം നേടുന്നതിന് നല്‍കിയിരിക്കുന്ന പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ആവശ്യം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കൊങ്കണി ഭാഷയും ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കര്‍ണാടക കൊങ്കണി സാഹിത്യ അക്കാദമി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തില്‍ മാതൃഭാഷയില്‍ വിദ്യാഭ്യാസം നേടുന്നതിന് നല്‍കിയിരിക്കുന്ന പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ആവശ്യം. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയ്ക്ക് ഇക്കാര്യം ഉന്നയച്ച് കത്തയച്ചു.

സംസ്ഥാനത്ത് 25 ലക്ഷത്തിലധികം ആളുകള്‍ കൊങ്കണി ഭാഷ സംസാരിക്കുന്നുണ്ടെന്ന് കൊങ്കണി സാഹിത്യ അക്കാദമി മുഖ്യമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. മൂന്ന് മതവിഭാഗക്കാരും 42 സമുദായങ്ങളും നിലവില്‍ കൊങ്കണി ഭാഷ ഉപയോഗിക്കുന്നുണ്ട്. അഞ്ചാം ക്ലാസ് വരെയെങ്കിലും കുട്ടികള്‍ക്ക് മാതൃഭാഷയില്‍ ക്ലാസുകള്‍ നല്‍കണമെന്നാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ പറയുന്നത്. അതുകൊണ്ട് അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് കൊങ്കിണിയില്‍ ക്ലാസുകള്‍ എടുക്കണമെന്നും അതിനുശേഷം കൊങ്കിണി ഒരു വിഷയമായി ഉള്‍പ്പെടുത്തണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിസന്ധിക്കിടെ ആശ്വാസം; ഹോര്‍മൂസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന്റെ അനുമതി

'വാക്കിനേക്കാൾ പ്രവൃത്തിക്ക് പ്രാധാന്യം നൽകുന്ന വ്യക്തി, രാജ്യത്തെ അമ്മയെപ്പോലെ സ്നേഹിക്കുന്നയാൾ'; മോദിയെ പ്രശംസിച്ച് മോഹൻലാൽ

ചാഞ്ചാടി സ്വര്‍ണവില; 1,19,000ല്‍ താഴെ

ബ്ലഡ് ബാത്ത് തുടര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 900 പോയിന്റ് ഇടിഞ്ഞു; 75,000ലേക്ക്, രൂപയ്ക്ക് 31 പൈസയുടെ നഷ്ടം

ആരുടേയും ഒരു സാമ്പത്തിക വിഷയത്തിലും ഇടപെട്ടിട്ടില്ല, അപമാനിക്കാന്‍ ശ്രമം: കടകംപള്ളി സുരേന്ദ്രന്‍

SCROLL FOR NEXT