പുലി ആക്രമണത്തില്‍ പരിക്കേറ്റ മൂന്നുവയസുകാരന്‍/ ട്വിറ്റര്‍ 
India

തിരുപ്പതിയില്‍ ദര്‍ശനത്തിന് എത്തിയ മൂന്നുവയസുകാരനെ പുലി കടിച്ചു; ഗുരുതര പരിക്ക്; വീഡിയോ

ക്ഷേത്ര നടപ്പാതയില്‍ വച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്.

സമകാലിക മലയാളം ഡെസ്ക്

തിരുമല: തിരുപ്പതി ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം എത്തിയ മൂന്നുവയസുകാരനെ പുലി ആക്രമിച്ചു. ക്ഷേത്ര നടപ്പാതയില്‍ വച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്. ആളുകള്‍ കല്ലെറിഞ്ഞെതിനെ തുടര്‍ന്ന് പുലി കുട്ടിയെ ഉപേക്ഷിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. മുഖത്ത് അടക്കം സാരമായി പരിക്കേറ്റ മൂന്ന് വയസുകാരനെ അമരാവതിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പതി ദര്‍ശനത്തിനിടെ വിശ്രമിക്കുന്നതിനായി സമീപത്തുളള ഹനുമാന്‍ പ്രതിമയ്ക്കരികില്‍ ഇരിക്കുകയായിരുന്നു കുടുംബം. അല്‍പം മാറിയിരുന്ന് കുട്ടി കളിക്കുന്നതിനിടെ കാട്ടില്‍ നിന്ന് പുലി ചാടിവീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് ഭക്തരും സുരക്ഷ ഉദ്യോഗസ്ഥരും ബഹളം വയ്ക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടില്‍ മറയുകയായിരുന്നു. 

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആദ്യം തിരുപ്പതി ദേവസ്വം ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി അമരാവതിയിലെ ആശുപത്രിയിലേക്കും മാറ്റി. ഇതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഭക്തര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

SCROLL FOR NEXT