വൈദ്യുതി കമ്പി റെയില്‍വേ ഉദ്യോഗസ്ഥന്റെ തലയിലേക്ക് പൊട്ടിവീഴുന്ന ദൃശ്യം 
India

വൈദ്യുതി കമ്പി തലയിലേക്ക് പൊട്ടിവീണു; ട്രാക്കിലേക്ക് തെറിച്ചുവീണ് റെയില്‍വേ ഉദ്യോഗസ്ഥന്‍, പിന്നീട്- വീഡിയോ 

ദേഹത്തേയ്ക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ റെയില്‍വേ ഉദ്യോഗസ്ഥന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ദേഹത്തേയ്ക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ റെയില്‍വേ ഉദ്യോഗസ്ഥന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വൈദ്യുതി കമ്പി തട്ടി പൊള്ളലേറ്റെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ടിക്കറ്റ് കളക്ടര്‍.

പശ്ചിമ ബംഗാളിലെ ഖരഗ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സുജന്‍ സിങ് സര്‍ദാറിനാണ് ജീവന്‍ തിരിച്ചുകിട്ടിയത്. പ്ലാറ്റ്‌ഫോമില്‍ മറ്റൊരു ടിക്കറ്റ് കളക്ടറുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് ഉയര്‍ന്ന തോതില്‍ വൈദ്യുതി പ്രവഹിക്കുന്ന വൈദ്യുതി കമ്പി പൊട്ടിവീണത്.

സുജന്‍ സിങ്ങിന്റെ തലയിലേക്കാണ് കമ്പി പൊട്ടിവീണത്. ഇതിന്റെ ആഘാതത്തില്‍ സുജന്‍ സിങ് മറിഞ്ഞുവീഴുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീഴ്ചയില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് വരെ തെറിച്ചുവീഴുന്നത് കാണാം. വൈദ്യുതി കമ്പി പൊട്ടിവീണ ഉടനെ തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു ടിക്കറ്റ് കളക്ടര്‍ ഒഴിഞ്ഞ് മാറിയത് കൊണ്ട് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT