പ്രതീകാത്മക ചിത്രം 
India

ആഭിചാര ക്രിയകള്‍ക്ക് വേണ്ടി നാലുദിവസം ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ടു; അച്ഛനും മകനും മരിച്ചു

ഉത്തര്‍പ്രദേശിലെ കൗഷംബിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ആഭിചാര ക്രിയകളുടെ ഭാഗമായി നാല് ദിവസം ഭക്ഷണവും വെള്ളവും നല്‍കാതെ അടച്ചിട്ടിരുന്ന അച്ഛനും മകനും മരിച്ചു. ഉത്തര്‍പ്രദേശിലെ കൗഷംബിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് ഇവരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

തയ്യല്‍ക്കാരനായ വകീല്‍, ഇയാളുടെ മകന്‍ അര്‍ഹാന്‍ എന്നിവരാണ് മരിച്ചത്. വകീലിന്റെ ഭാര്യ ഗുല്‍നാസിനെ വീട്ടിലെ മറ്റൊരു മുറിയില്‍ അവശയായ നിലയില്‍ കണ്ടെത്തി. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. 

കുറച്ചുനാളുകളായി വകീലിന്റെ കുടുംബത്തോടൊപ്പം സഫ്ദല്‍ അലി എന്ന പേരുള്ള ഒരു ദുര്‍മന്ത്രവാദി താമസിച്ചുവരികയായിരുന്നു. ഇയാളുടെ നിര്‍ദേശപ്രകാരമാണ് കുടുംബം ആഭിചാര ക്രിയകളില്‍ ഏര്‍പ്പെട്ടത്.ഇവരുടെ വീട്ടില്‍ നിന്ന് മന്ത്രവാദം നടത്താന്‍ ഉപയോഗിച്ച വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തു. മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21