പളനിസാമിയും പനീര്‍സെല്‍വവും/ ഫയല്‍ 
India

പളനിസാമിക്ക് കനത്ത തിരിച്ചടി; പനീര്‍സെല്‍വത്തെ എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കിയത് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ജൂലൈ 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ എടുത്ത എല്ലാ തീരുമാനങ്ങളും മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അണ്ണാഡിഎംകെയിലെ അധികാരത്തര്‍ക്കത്തില്‍ എടപ്പാടി പളനിസാമിക്ക് കനത്ത തിരിച്ചടി. ഒ പനീര്‍സെല്‍വത്തെ പുറത്താക്കിയ ജനറല്‍ കൗണ്‍സില്‍ തീരുമാനം നിയമവിധേയമല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. എടപ്പാടി പളനിസാമിയെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയാക്കിയ നടപടിയും ഹൈക്കോടതി റദ്ദാക്കി. 

പനീര്‍സെല്‍വത്തെയും ഒപിഎസ് പക്ഷത്തുള്ളവരെയും പുറത്താക്കിയത് അടക്കം ജൂലൈ 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ എടുത്ത എല്ലാ തീരുമാനങ്ങളും മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ജനറല്‍ കൗണ്‍സില്‍ യോഗം സാധുവല്ലെന്നും ജസ്റ്റിസ് ജി ജയചന്ദ്രന്റെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ജൂണ്‍ 23 ന് മുമ്പുണ്ടായിരുന്ന സ്ഥിതി എന്താണോ അതു തുടരണമെന്ന് കോടതി വിധിച്ചു. ഇതനുസരിച്ച് പനീര്‍സെല്‍വം പാര്‍ട്ടിയുടെ കോര്‍ഡിനേറ്ററായും, പളനിസാമി സഹ കോര്‍ഡിനേറ്ററായും തുടരും. പാര്‍ട്ടി കോര്‍ഡിനേറ്ററും സഹ കോര്‍ഡിനേറ്ററും ഒരുമിച്ച് മാത്രമേ ജനറല്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാനാകൂ എന്നും കോടതി വിധിച്ചു.  എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കിയ ജനറല്‍ കൗണ്‍സില്‍ തീരുമാനത്തിനെതിരെ പനീര്‍സെല്‍വം നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി വിധി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT