ട്രാക്കില്‍ നില്‍ക്കുന്ന യുവതിയെ രക്ഷിക്കാന്‍ ഓടുന്ന പൊലീസുകാരന്‍ 
India

ട്രെയിന്‍ അതിവേഗം സ്റ്റേഷനിലേക്ക്, ട്രാക്കിന് നടുവില്‍ യുവതി; പിന്നെ സംഭവിച്ചത്- വീഡിയോ 

ട്രെയിന്‍ അതിവേഗത്തില്‍ സ്റ്റേഷനിലേക്ക് വരുന്ന സമയത്ത് റെയില്‍വേ ട്രാക്കിനു നടുവില്‍ നിന്ന യുവതിയെ രക്ഷിച്ച് പൊലീസുകാരന്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ട്രെയിന്‍ അതിവേഗത്തില്‍ സ്റ്റേഷനിലേക്ക് വരുന്ന സമയത്ത് റെയില്‍വേ ട്രാക്കിനു നടുവില്‍ നിന്ന യുവതിയെ രക്ഷിച്ച് പൊലീസുകാരന്‍. യുവതി ട്രാക്കില്‍ നില്‍ക്കുന്നതുകണ്ട് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന നായിക് ഏകനാഥ് ഓടിച്ചെന്നു രക്ഷപ്പെടുത്തുകയായിരുന്നു. റെയില്‍വേ മേല്‍പാലത്തില്‍ നിന്ന ചില പൊലീസുകാരാണ് ഇക്കാര്യം നായിക്കിനെ അറിയിച്ചത്. നായിക് ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്താന്‍ മോട്ടര്‍മാനു നിര്‍ദേശം നല്‍കി.
 
മഹാരാഷ്ട്രയിലെ വസായ് റോഡ് സ്റ്റേഷനില്‍ ശനിയാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. മാനസിക വൈകല്യമുള്ള യുവതിയാണ് സ്‌റ്റേഷനില്‍ ട്രാക്കിന് നടുവില്‍ നിന്നത്. പൊലീസുകാരന്‍ യുവതിയെ രക്ഷിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ദഹാനു-അന്ധേരി ലോക്കല്‍ ട്രെയിനാണ് പൊലീസുകാരന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിയത്.  യുവതി ട്രാക്കില്‍നില്‍ക്കുന്നതുകണ്ട പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന നായിക് ഏകനാഥ് ഓടിച്ചെന്നു രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയെ പ്ലാറ്റ്‌ഫോമിലേക്കു കയറ്റി. അന്വേഷണത്തില്‍ പാല്‍ഘറിലെ വസായ് പ്രദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്ന മാനസിക വൈകല്യമുള്ള സുഭദ്ര ഷിന്‍ഡെയാണ് യുവതിയെന്ന് തിരിച്ചറിഞ്ഞു. നായിക്കിന്റെ ധീരമായ പ്രവര്‍ത്തനത്തിന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സസ്പെൻഷനിലായ പാളയം പ്രദീപിനെ അഡീഷണൽ പിഎയാക്കണം; മുൻകാല പ്രാബല്യത്തോടെ നിയമനത്തിനായി രമ്യ ഹരിദാസിന്റെ കത്ത്

കേരളത്തിലെ റോഡപകടങ്ങള്‍: മന്ത്രി പി കെ ബഷീര്‍ അടിയന്തര യോഗം വിളിച്ചു

കോളിളക്കം സൃഷ്ടിച്ച ഇടുക്കി കുമാരമംഗലം പീഡന പരമ്പര: ഒന്നാം പ്രതിക്ക് 20 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

കൊണ്ടോട്ടിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം: അന്വേഷണം ആരംഭിച്ചു

ആകെ 8,000 ഹോസ്റ്റല്‍ മുറികള്‍, 7 ലക്ഷം വിദ്യാര്‍ഥികള്‍: ഡല്‍ഹിയിലെ 'മരണക്കെണികളില്‍' ഇനിയും നിരവധിപേര്‍?