അജിത് പവാർ/ എഎൻഐ 
India

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 1000 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

മഹാരാഷ്ട്ര, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലെ വസ്തുക്കളും കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 1000 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. ആദായനികുതി വകുപ്പാണ് നടപടിയെടുത്തത്. അജിത് പവാറിന്റെ മുംബൈ നരിമാന്‍ പോയിന്റിലെ നിര്‍മല്‍ ടവര്‍ അടക്കം അഞ്ച് വസ്തുവകകളാണ് കണ്ടുകെട്ടിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്ര, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലെ വസ്തുക്കളും കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒരു പഞ്ചസാര ഫാക്ടറിയും ഉള്‍പ്പെടുന്നു. കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ വ്യാപക റെയ്ഡില്‍ അജിത് പവാറിന്റെ കൈവശമുണ്ടായിരുന്ന കണക്കില്‍പ്പെടാത്ത 184 കോടി രൂപ കണ്ടെ പിടിച്ചെടുത്തിരുന്നു. 

കഴിഞ്ഞമാസം ആദായനികുതി വകുപ്പ് അജിത് പവാറിന്റെ സഹോദരിമാരുടെ വീടുകളിലും കമ്പനികളിലും റെയ്ഡ് നടത്തിയിരുന്നു. എല്ലാ വസ്തുവകകള്‍ക്കും തങ്ങള്‍ നികുതി നല്‍കുന്നതാണെന്ന്, റെയ്ഡിന് പിന്നാലെ അജിത് പവാര്‍ പറഞ്ഞിരുന്നു. റെയ്ഡിനെ വിമര്‍ശിച്ച മുന്‍കേന്ദ്രമന്ത്രി ശരദ് പവാര്‍, ബിജെപി അധികാരദുര്‍വിനിയോഗം ചെയ്യുകയാണെന്നും ആരോപിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT