കൊമ്പുവിളികളോടെ ശരദ് പവാറിനെ സ്വീകരിക്കുന്നു  ഫെയ്സ്ബുക്ക് ചിത്രം
India

'കൊമ്പുവിളിക്കുന്ന മനുഷ്യന്‍'; ശരദ് പവാറിന് തെര‍ഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ച് സുപ്രീംകോടതി

അജിത് പവാര്‍ പക്ഷത്തിന് ഘടികാര ചിഹ്നം താല്‍ക്കാലികമായി ഉപയോഗിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന് 'കൊമ്പുവിളിക്കുന്ന മനുഷ്യന്‍' തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ച് സുപ്രീംകോടതി. ഈ ചിഹ്നം മറ്റാര്‍ക്കും നല്‍കരുതെന്നും സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. എൻസിപി അജിത് പവാര്‍ പക്ഷത്തിന് ഘടികാര ചിഹ്നം താല്‍ക്കാലികമായി ഉപയോഗിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കേസില്‍ കോടതിയുടെ അന്തിമ ഉത്തരവ് വരും വരെ ഈ വിധി തുടരും.

ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ താല്‍ക്കാലിക ഉത്തരവ്. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ശരദ് പവാർ പക്ഷത്തിന്, എന്‍സിപി-ശരദ് ചന്ദ്ര പവാര്‍ എന്ന പേര് ഉപയോഗിക്കാൻ സുപ്രീം കോടതി നിര്‍ദേശം നൽകിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശരദ് പവാറിന്റെ പേരോ ചിത്രമോ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കുന്നതിന് അജിത് പവാര്‍ പക്ഷത്തെ സുപ്രീംകോടതി വിലക്കിയിട്ടുമുണ്ട്. എൻസിപിയിലെ പിളർപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയെത്തുടർന്ന് അജിത് പവാര്‍ പക്ഷത്തെ നേരത്തെ എന്‍സിപിയുടെ ഔദ്യോഗിക പക്ഷമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിനെതിരെയാണ് ശരദ് പവാർ പക്ഷം സുപ്രീംകോടതിയെ സമീപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

SCROLL FOR NEXT