Maternity leave is a Constitutional right, not State charity: Jammu and Kashmir High Court ai image
India

'പ്രസവാവധി സ്ത്രീകളുടെ അന്തസുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ അവകാശം, സര്‍ക്കാരിന്റെ ജീവകാരുണ്യമല്ല'

'പ്രസവാവധി എന്നത് സര്‍ക്കാരിന്റെ ജീവകാരുണ്യ പ്രവര്‍ത്തനമായി ചുരുക്കിക്കാണാന്‍ കഴിയില്ല. അത് സ്ത്രീകളുടെ അന്തസ്സില്‍ ഊന്നിയുള്ള, ചോദ്യം ചെയ്യാനാവാത്ത ഭരണഘടനാപരമായ അവകാശമാണ്. അവധിക്കുള്ള അവകാശത്തിന്റെ സ്വാഭാവികമായ തുടര്‍ച്ചയാണ് മുഴുവന്‍ ശമ്പളത്തിനുമുള്ള അവകാശം''.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ശ്രീനഗര്‍: പ്രസവാവധി സ്ത്രീകളുടെ അന്തസുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ അവകാശമാണെന്നും അത് സര്‍ക്കാരിന്റെ ജീവകാരുണ്യമല്ലെന്നും ജമ്മു കശ്മീര്‍ ആന്റ് ലഡാക്ക് ഹൈക്കോടതി. ശമ്പളത്തോടുകൂടിയുള്ള പ്രസവാവധിക്കുള്ള അവകാശം ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഡോക്ടര്‍മാര്‍ക്ക് പ്രസവാവധി കാലയളവിലെ ശമ്പളം നിഷേധിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയും അവര്‍ക്ക് മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.

'പ്രസവാവധി എന്നത് സര്‍ക്കാരിന്റെ ജീവകാരുണ്യ പ്രവര്‍ത്തനമായി ചുരുക്കിക്കാണാന്‍ കഴിയില്ല. അത് സ്ത്രീകളുടെ അന്തസ്സില്‍ ഊന്നിയുള്ള, ചോദ്യം ചെയ്യാനാവാത്ത ഭരണഘടനാപരമായ അവകാശമാണ്. അവധിക്കുള്ള അവകാശത്തിന്റെ സ്വാഭാവികമായ തുടര്‍ച്ചയാണ് മുഴുവന്‍ ശമ്പളത്തിനുമുള്ള അവകാശം. ഏകപക്ഷീയമായ ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ അതിനെ ഇല്ലാതാക്കാന്‍ കഴിയില്ല, കോടതി വ്യക്തമാക്കി. ഡോ. സൊനാക്ഷി ഗുപ്ത ഉള്‍പ്പെട്ട കേസിലാണ് ഈ സുപ്രധാന വിധി ഉണ്ടായത്. 'ജമ്മു കശ്മീര്‍ മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ എഡ്യൂക്കേഷന്‍ റൂള്‍സ്, 2020' പ്രകാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിയമിതരായ സീനിയര്‍ റസിഡന്റുമാരും ട്യൂട്ടര്‍മാരും സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് രജനീഷ് ഓസ്വാള്‍ ആണ് പരിഗണിച്ചത്.

പ്രസവാവധിയിലായിരുന്ന സമയത്ത് ഡോക്ടര്‍മാര്‍ അസൈന്‍മെന്റില്‍ ഇല്ലായിരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി ശമ്പളം തടഞ്ഞുവെച്ച നടപടിക്കെതിരെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. നിലവിലുള്ള സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിധേയമായി സീനിയര്‍ റസിഡന്റുമാര്‍ക്കും ട്യൂട്ടര്‍മാര്‍ക്കും പ്രസവാവധി ആനുകൂല്യങ്ങള്‍ നീട്ടി നല്‍കി 2024 ജൂലൈ 8-ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയാണ് പ്രസവാവധി കാലയളവിലെ ശമ്പളവും ആനുകൂല്യവും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ ഇവര്‍ സ്ഥിരം ജീവനക്കാരല്ലെന്നായിരുന്നു മറുവാദം. എതിര്‍ഭാഗത്തിന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞ കോടതി, ഹര്‍ജിക്കാര്‍ക്ക് പ്രസവാവധിക്ക് മാത്രമല്ല, അതിനോടൊപ്പമുള്ള ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടെന്നും വ്യക്തമാക്കി.

Maternity leave is a Constitutional right, not State charity: Jammu and Kashmir High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ഗാന്ധിജി അല്ല, തടസ്സം നിന്നാല്‍ ആരായാലും കൊല്ലും; എന്നെ തൂക്കിക്കൊല്ലാന്‍ വിധിച്ചോളൂ'

സിപിഎം നേതാക്കള്‍ വയോജന പാഠശാലയില്‍ പോയി പഠിക്ക്, എങ്ങനെ മര്യാദയ്ക്ക് പെരുമാറണമെന്ന്; വിമര്‍ശനം തുടര്‍ന്ന് ജി സുധാകരന്‍

ജുറാസിക് പാര്‍ക്കിലെ ഡോ. അലന്‍ ഗ്രാന്റ്; ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

തമിഴ്‌നാട്ടിലെ ഗോവധ നിരോധനം; മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

യുഎഇയില്‍ വന്‍ റോഡ് വികസന പദ്ധതി; യാത്രാസമയം കുറയ്ക്കും, ദുബായ് - ഷാര്‍ജ ഗതാഗതക്കുരുക്ക് പരിഹരിക്കും