മോദിയുടെ റാലിയില്‍ മിഥുന്‍ ചക്രബര്‍ത്തി ബിജെപി അംഗത്വം സ്വീകരിക്കുന്നു 
India

ബംഗാളില്‍ ബിജെപിയുടെ അവസാന പട്ടികയായി; മിഥുന്‍ ചക്രബര്‍ത്തിക്ക് സീറ്റില്ല

13 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഇന്ന് ബിജെപി പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അവസാനഘട്ടിക പട്ടിക പുറത്തുവന്നപ്പോള്‍ മുതിര്‍ന്ന സിനിമാനടന്‍ മിഥുന്‍ ചക്രബര്‍ത്തിയുടെ പേരില്ല. 13 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഇന്ന് ബിജെപി പുറത്തുവിട്ടത്. എന്നാല്‍ ആ പട്ടികയില്‍ മിഥുന്റെ പേര് ഉള്‍പ്പെട്ടിട്ടില്ല. 

ബംഗാള്‍ സിനിമയിലെ ദാദ എന്നറിയപ്പെടുന്ന മിഥുന്‍ ചക്രബര്‍ത്തിയ്ക്കായി മാറ്റിവച്ച സീറ്റാണ് റാഷ്‌ബെഹാരി മണ്ഡലം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവസാന നിമിഷം ഈ മണ്ഡലത്തില്‍  കശ്മീരിലെ റിട്ടയേര്‍ഡ് ലഫ്റ്റന്റ് ഗവര്‍ണര്‍ സുബ്രത സാഹയെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത്. നവംബര്‍ 7ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയില്‍ വച്ചാണ് മിഥുന്‍ ചക്രബര്‍ത്തി ബിജെപി അംഗത്വം സ്വീകരിച്ചത്. ഇതിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മിഥുന്‍ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു വാര്‍ത്തകള്‍.

ഞാന്‍ നിരുപദ്രവകാരിയായ ജലപാമ്പോ നിരുപദ്രവകാരിയായ മരുഭൂമിയിലെ പാമ്പോ അല്ല. ഞാന്‍ യഥാര്‍ഥ പെരുമ്പാമ്പെന്നായിരുന്നു അദ്ദഹത്തിന്റെ വാക്കുകള്‍. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായ അദ്ദേഹം, തന്റെ വോട്ട് മുംബൈയില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സുവേന്ദു അധികാരി മല്‍സരിക്കുന്ന നന്ദിഗ്രാം മണ്ഡലത്തില്‍ മാര്‍ച്ച് 30ന് നടക്കുന്ന പ്രചാരണ റാലിയില്‍ മിഥുന്‍ ചക്രവര്‍ത്തി പങ്കെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും എത്തുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍