മോഡേണ വാക്‌സിന്‍, ഫയല്‍/എഎഫ്പി 
India

മോഡേണ വാക്‌സിനും ഇന്ത്യയിലേക്ക്, ഉടന്‍ അനുമതി; സിപ്ല ഡ്രഗ്‌സ് കണ്‍ട്രോളറെ സമീപിച്ചു

ഇന്ത്യയില്‍ വാക്‌സിന്‍ വിതരണത്തിന് അനുമതി തേടി പ്രമുഖ മരുന്ന് കമ്പനിയായ മോഡേണ ഡ്രഗ്‌സ് കണ്‍ട്രോളറെ സമീപിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വാക്‌സിന്‍ വിതരണത്തിന് അനുമതി തേടി പ്രമുഖ മരുന്ന് കമ്പനിയായ മോഡേണ ഡ്രഗ്‌സ് കണ്‍ട്രോളറെ സമീപിച്ചു. ഉടന്‍ തന്നെ മോഡേണയുടെ കോവിഡ് വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മരുന്ന് കമ്പനിയായ സിപ്ലയാണ് മോഡേണയ്ക്ക് വേണ്ടി ഡിസിജിഐയെ സമീപിച്ചത്. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് മോഡേണയും സിപ്ലയും തമ്മില്‍ ധാരണയുണ്ട്. മോഡേണയുടെ വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ചെയ്യുക സിപ്ലയാണ്. മോഡേണ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് സിപ്ലയുടെ അപേക്ഷയില്‍ പറയുന്നത്. മോഡേണ വാക്‌സിന് അടിയന്തര ഉപയോഗത്തിന് ഉടന്‍ തന്നെ അനുമതി നല്‍കുമെന്നാണ് ഡിസിജിഐ വൃത്തങ്ങള്‍ നല്‍കിയ സൂചന. അനുമതി ലഭിച്ചാല്‍ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.

ഒരു വാക്‌സിന് അടിയന്തര ഉപയോഗത്തിന് യുഎസ്എഫ്ഡിഎയുടെ അനുമതി ലഭിച്ചാല്‍ വിപണനത്തിന് അനുമതി നല്‍കാമെന്ന് സിപ്ലയുടെ അപേക്ഷയില്‍ പറയുന്നു. വാക്‌സിന്‍ പരീക്ഷണമില്ലാതെയോ, വാക്‌സിന്‍ സ്വീകരിച്ച നൂറ് പേരുടെ സുരക്ഷാ വിവരങ്ങള്‍ പരിശോധിക്കാതെയോ തന്നെ വിപണനത്തിന് അനുമതി നല്‍കാമെന്നാണ് അപേക്ഷയില്‍ സിപ്ല പറയുന്നത്. മോഡേണ വാക്‌സിന്റെ അംഗീകാരം സംബന്ധിച്ച് ഈ ആഴ്ച തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT