ഫയല്‍ ചിത്രം 
India

അതിര്‍ത്തിയില്‍ മഞ്ഞുരുകുമോ?; മോദി -ഷി ജിന്‍പിങ് കൂടിക്കാഴ്ചയ്ക്ക് സാധ്യത; പ്രധാനമന്ത്രി നാളെ ജോഹന്നാസ്ബര്‍ഗിലേക്ക്

2020 മെയില്‍ ഗാല്‍വാന്‍ അതിര്‍ത്തി തര്‍ക്കം ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ വക്കിലെത്തിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ ജോഹന്നാസ് ബര്‍ഗിലേക്ക് പുറപ്പെടും. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗില്‍ നാളെ മുതല്‍ ഈ മാസം 24 വരെയാണ് ഉച്ചകോടി നടക്കുക. മൂന്നു വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് രാഷ്ട്രത്തലവന്മാര്‍ നേരിട്ടു പങ്കെടുക്കുന്ന ഉച്ചകോടി നടക്കുന്നത്. 

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് വിര്‍ച്വല്‍ ഉച്ചകോടിയായിരുന്നു മുമ്പ് നടന്നിരുന്നത്. 'ബ്രിക്‌സും ആഫ്രിക്കയും: പരസ്പര ത്വരിത വളര്‍ച്ചയ്ക്കും സുസ്ഥിര വികസനത്തിനുമുള്ള പങ്കാളിത്തം എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ വിഷയമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിനയ് ഖ്വത്ര പറഞ്ഞു. 

ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഗാല്‍വാന്‍ അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ഇതാദ്യമായാണ് മോദിയും ജിന്‍പിങും ഒരു വേദിയില്‍ ഒരുമിക്കുന്നത്. ഇരുവരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് വേദിയൊരുങ്ങുന്നതായി വിദേശകാര്യമന്ത്രാലയം സൂചിപ്പിച്ചു. 2020 മെയില്‍ ഗാല്‍വാന്‍ അതിര്‍ത്തി തര്‍ക്കം ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ വക്കിലെത്തിയിരുന്നു

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT