Muslim woman forced to remove niqab in Bihar AI Generated Image
India

മുസ്‌ലിം യുവതിയെ നിര്‍ബന്ധിച്ച് നിഖാബ് അഴിപ്പിച്ചു, സുഹൃത്തിനെക്കൊണ്ട് സിന്ദൂരം ചാര്‍ത്തിച്ചതായും പരാതി; വിഡിയോ പുറത്ത്

അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ്‌

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

പട്‌ന: ബിഹാറിലെ നവാദ ജില്ലയില്‍ ഹിന്ദു യുവാവിനൊപ്പം കണ്ട മുസ്ലിം യുവതിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച് നിഖാബ് അഴിപ്പിച്ചതായി പരാതി. തീവ്ര ഹിന്ദുത്വ സംഘടനകളില്‍ പെട്ടവരാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്. കൂടാതെ, യുവതിയുടെ സുഹൃത്തായ യുവാവിനെക്കൊണ്ട് യുവതിയുടെ നെറ്റിയില്‍ നിര്‍ബന്ധിച്ച് സിന്ദൂരം ചാര്‍ത്തിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളില്‍ സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

തങ്ങളെ ഉപദ്രവിക്കരുതെന്നും വിട്ടയക്കണമെന്നും യുവതി ആള്‍ക്കൂട്ടത്തോട് അപേക്ഷിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ അക്രമിസംഘം ഇത് മുഖവിലയ്ക്ക് എടുക്കാതെയാണ് നിര്‍ബന്ധിച്ച് നിഖാബ് അഴിപ്പിച്ചത്. 'വിഡിയോ എന്തായാലും എടുക്കും, അത് തെളിവായി ഇരിക്കട്ടെ' എന്ന് ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ പറയുന്നത് കേള്‍ക്കാം. തുടര്‍ന്ന് 'ജയ് ബജ്രംഗ്ബലി' വിളികളോടെ അക്രമികള്‍ യുവതിയുടെ ബുര്‍ഖയുടെ ഭാഗങ്ങള്‍ മാറ്റുകയും നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിക്കുകയും ചെയ്തു.

യുവതിയെ ശല്യം ചെയ്യരുതെന്ന് ഒപ്പമുണ്ടായിരുന്ന ഹിന്ദു സുഹൃത്തും ആള്‍ക്കൂട്ടത്തോട് അപേക്ഷിച്ചു. എന്നാല്‍, 'നീ ആദ്യം ഇവിടെ വെച്ച് സിന്ദൂരം ചാര്‍ത്ത്, അതിനുശേഷം മുസ്ലിം ആചാരപ്രകാരം പിന്നീട് ചെയ്‌തോളൂ' എന്നാണ് അക്രമികളില്‍ ഒരാള്‍ ഇതിനോട് പ്രതികരിച്ചത്. ഇവര്‍ പോയതിനു ശേഷവും സംഘം പിന്തുടരുകയും വിഡിയോ പകര്‍ത്തുന്നത് തുടരുകയും ചെയ്തു.

സംഭവത്തിന്റെ വിഡിയോ ലഭിച്ചിട്ടുണ്ടെന്ന് നവാദയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. വിഡിയോയുടെ വിശ്വാസ്യത പരിശോധിച്ചുവരികയാണെന്നും, യുവതിയെ ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Muslim woman forced to remove niqab in Bihar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'റെഡി ടു വെയ്റ്റ്' - ഒരു ജെൻ സി പ്രസവ കഥ

PDIL: പൊതുമേഖലാ സ്ഥാപനത്തിൽ അവസരം, എഞ്ചിനീയർ മുതൽ എച്ച്.ആർ വരെ 153 ഒഴിവുകൾ

ക്രിക്കറ്റ് താരം ഷപൂർ സാദ്രാന്റെ ജീവനെടുത്ത അപൂർവ രോ​ഗം, എന്താണ് എച്ച്എൽഎച്ച്

എന്‍ജിന് പണി കിട്ടുമോ?, ഇ20 പെട്രോള്‍ പ്രശ്‌നമായേക്കാമെന്ന് കേന്ദ്ര ഏജന്‍സി; എഥനോള്‍ ചേര്‍ന്ന ഇന്ധനം സുരക്ഷിതമെന്ന് വാഹന നിര്‍മ്മാതാക്കള്‍

'മുരുഗദോസിനെ കാണാന്‍ 1 ലക്ഷം, അമ്മ ഇട്ടിരുന്ന സ്വര്‍ണം ഊരിക്കൊടുത്തു'; പറ്റിക്കപ്പെട്ടെന്ന് വെളിപ്പെടുത്തി സ്വാസിക