പ്രധാനമന്ത്രി മാധ്യമങ്ങളോടു സംസാരിക്കുന്നു / പിടിഐ 
India

സദ്ഭരണം ഉള്ളിടത്ത് ഭരണവിരുദ്ധ വികാരം അപ്രസക്തം; തോല്‍വിയിലെ നിരാശ പ്രതിപക്ഷം പാര്‍ലമെന്റില്‍ കാണിക്കരുതെന്ന് പ്രധാനമന്ത്രി

പ്രതിപക്ഷം വെറുപ്പിന്റെയും നിഷേധാത്മകതയുടെയും രൂപമായി മാറുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സദ്ഭരണം ഉള്ളിടത്ത് ഭരണവിരുദ്ധ വികാരം അപ്രസക്തമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധരായവര്‍ക്ക്, രാജ്യത്തിന് ശോഭനമായ ഭാവിക്കായി സമര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് ഫലങ്ങള്‍ ആവേശകരമാണ്. നിഷേധാത്മക നിലപാടുകളെ ജനം തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പിലെ തോല്‍വിയിലെ നിരാശ പ്രതിപക്ഷം പാര്‍ലമെന്റില്‍ കാണിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു മോദി. പാര്‍മെന്റില്‍ പ്രതിപക്ഷം സഹകരിക്കണം. ക്രിയാത്മകമായ ചര്‍ച്ച സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഞാന്‍ രാഷ്ട്രീയമായിത്തന്നെ പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിക്കുന്നു, നിങ്ങള്‍ രാജ്യത്തിന് പോസിറ്റീവായ സന്ദേശം നല്‍കിയാല്‍ അത് നിങ്ങള്‍ക്കും പ്രയോജനകരമാണ്. മോദി പറഞ്ഞു.

പ്രതിപക്ഷം വെറുപ്പിന്റെയും നിഷേധാത്മകതയുടെയും രൂപമായി മാറുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ജനാധിപത്യത്തിന് പ്രതിപക്ഷം ഒരുപോലെ പ്രധാനമാണ്, അതിന് തക്കതായ രീതിയില്‍ പ്രവര്‍ത്തിക്കണം. വികസനത്തിന്റെ വഴിയില്‍ തടസ്സം ഉണ്ടാകാന്‍ രാജ്യം ആഗ്രഹിക്കുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്നും പ്രതിപക്ഷം പാഠം ഉള്‍ക്കൊള്ളണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT