ഇന്ത്യ - പാക് അതിര്‍ത്തി പിടിഐ
India

ദീപാവലി ദിനത്തില്‍ അതിര്‍ത്തിയില്‍ മധുരപലഹാരങ്ങള്‍ കൈമാറിയില്ല; പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

പലഹാരങ്ങള്‍ വിതരണം ചെയ്യരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതിര്‍ത്തി സുരക്ഷാ സേനയ്ക്ക് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് തീരുമാനം.

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ഇന്ത്യയിലെ ആഘോഷാവസരങ്ങളില്‍ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ കാലങ്ങളായി മധുരപലഹാരങ്ങള്‍ നല്‍കുന്ന രീതിയുണ്ടായിരുന്നു. ഇത്തവണത്തെ ദീപാവലി ദിനത്തില്‍ ഈ മധുര വിതരണം ഇന്ത്യ നടത്തിയില്ല. പലഹാരങ്ങള്‍ വിതരണം ചെയ്യരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതിര്‍ത്തി സുരക്ഷാ സേനയ്ക്ക് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് തീരുമാനം.

പതിറ്റാണ്ടുകളായി സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഹോളി, ദീപാവലി, ഈദ് തുടങ്ങിയ ദേശീയവും മതപരവുമായ എല്ലാ ആഘോഷ വേളകളിലും ഇന്ത്യ- പാക് സൈനികര്‍ മധുരപലഹാരങ്ങളും ആശംസകളും കൈമാറിയിരുന്നു. സംഘര്‍ഷങ്ങള്‍ക്കിടയിലും പരസ്പര സൗഹാര്‍ദത്തിന്റെ പ്രതീകമാണ് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യല്‍.

ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദികള്‍ 26 പേരെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഇന്ത്യ പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ചത്.

ഇത്തവണ സ്വാതന്ത്ര്യ ദിനത്തിനും മധുരവിതരണം നടത്തിയിരുന്നില്ല. അതിര്‍ത്തി കടന്നുള്ള ഭീകരത തുടരുന്നിടത്തോളം ഇത് നിര്‍ത്തിവെക്കാനാണ് നിര്‍ദേശമെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇരുപക്ഷവും ഹസ്തദാനവും നടത്തിയില്ല.

No Diwali Sweets Exchanged With Pakistan Rangers At Rajasthan Border

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT