പ്രതീകാത്മക ചിത്രം 
India

ഒരുദിവസം പതിനെട്ട് കുഞ്ഞുങ്ങള്‍; ഗുജറാത്തില്‍ രണ്ട് വര്‍ഷത്തിനിടെ മരിച്ചത് 13,496 നവജാത ശിശുക്കള്‍

ഗുജറാത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ദിനംപ്രതി 18 നവജാതശിശുക്കള്‍ മരിച്ചതായി സര്‍ക്കാര്‍ നിയമസഭയില്‍ 

സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ദിനംപ്രതി 18 നവജാതശിശുക്കള്‍ മരിച്ചതായി മുഖ്യമന്ത്രി വിജയ് രൂപാനി സര്‍ക്കാര്‍
നിയമസഭയില്‍ അറിയിച്ചു. അതേസമയം ദേവഭൂമി ദ്വാരക, ബോട്ടാഡ്, ആനന്ദ്, ആരവല്ലി, മഹിസാഗര്‍ ജില്ലകളില്‍ ഇക്കാലയളവില്‍ ഒരു നവജാത ശിശുപോലും മരിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസ് അംഗങ്ങളുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ച 1,06,017 പേരില്‍ 13,496 നവജാത ശിശുക്കള്‍ 2019 ലും 2020 ലും മരിച്ചതായി അദ്ദേഹം അറിയിച്ചു. കണക്കനുസരിച്ച് ദിനം പ്രതി ശരാശരി നവജാത ശിശുക്കള്‍ മരിച്ചതായാണ് കണക്കുകള്‍. 

മുഖ്യമന്ത്രി രൂപാനിയുടെ ജന്മസ്ഥലമായ രാജ്‌കോട്ടില്‍, നവജാതശിശുക്കളുടെ മരണസംഖ്യ ഏറ്റവും കൂടുതലാണ് . 18 ശതമാനം നവജാത ശിശുക്കള്‍ മരിച്ചത്. രാജ്‌കോട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10,623 നവജാതശിശുക്കളില്‍ 1,834 പേര്‍ മരിച്ചതായാണ് കണക്കുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT