പ്രതീകാത്മക ചിത്രം 
India

ഒരുദിവസം പതിനെട്ട് കുഞ്ഞുങ്ങള്‍; ഗുജറാത്തില്‍ രണ്ട് വര്‍ഷത്തിനിടെ മരിച്ചത് 13,496 നവജാത ശിശുക്കള്‍

ഗുജറാത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ദിനംപ്രതി 18 നവജാതശിശുക്കള്‍ മരിച്ചതായി സര്‍ക്കാര്‍ നിയമസഭയില്‍ 

സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ദിനംപ്രതി 18 നവജാതശിശുക്കള്‍ മരിച്ചതായി മുഖ്യമന്ത്രി വിജയ് രൂപാനി സര്‍ക്കാര്‍
നിയമസഭയില്‍ അറിയിച്ചു. അതേസമയം ദേവഭൂമി ദ്വാരക, ബോട്ടാഡ്, ആനന്ദ്, ആരവല്ലി, മഹിസാഗര്‍ ജില്ലകളില്‍ ഇക്കാലയളവില്‍ ഒരു നവജാത ശിശുപോലും മരിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസ് അംഗങ്ങളുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ച 1,06,017 പേരില്‍ 13,496 നവജാത ശിശുക്കള്‍ 2019 ലും 2020 ലും മരിച്ചതായി അദ്ദേഹം അറിയിച്ചു. കണക്കനുസരിച്ച് ദിനം പ്രതി ശരാശരി നവജാത ശിശുക്കള്‍ മരിച്ചതായാണ് കണക്കുകള്‍. 

മുഖ്യമന്ത്രി രൂപാനിയുടെ ജന്മസ്ഥലമായ രാജ്‌കോട്ടില്‍, നവജാതശിശുക്കളുടെ മരണസംഖ്യ ഏറ്റവും കൂടുതലാണ് . 18 ശതമാനം നവജാത ശിശുക്കള്‍ മരിച്ചത്. രാജ്‌കോട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10,623 നവജാതശിശുക്കളില്‍ 1,834 പേര്‍ മരിച്ചതായാണ് കണക്കുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT