ബാബാ രാംദേവ് പിടിഐ
India

കോടതിയലക്ഷ്യ നോട്ടീസില്‍ മറുപടിയില്ല, രാംദേവ് സുപ്രീം കോടതിയില്‍ നേരിട്ടു ഹാജരാവണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മരുന്നുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവും എംഡി ആചാര്യ ബാലകൃഷ്ണയും നേരിട്ടു ഹാജരാവണമെന്ന് സുപ്രീം കോടതി. കോടതിയുടെ നോട്ടീസിന് മറുപടി നല്‍കാത്തതിനെത്തുടര്‍ന്നാണ്, ജസ്റ്റിസുമാരായ ഹിമ കോഹ്ലിയുടെയും അഹ്‌സാനുദ്ദിന്‍ അമാനുല്ലയുടെയും ബെഞ്ചിന്റെ നിര്‍ദേശം.

കോടതിയലക്ഷ്യ നടപടികള്‍ എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് കോടതി നേരത്തെ പതഞ്ജലിക്കു നോട്ടീസ് നല്‍കിയത്. ഇതിനു മറുപടി നല്‍കാതിരുന്ന കമ്പനി നടപടിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പതഞ്ജലിയുടെ പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. വാക്‌സിനേഷനെതിരെയും ആധുനിക ചികിത്സയ്‌ക്കെതിരെയും പതഞ്ജലിയും ബാബാ രാംദേവും തെറ്റായ പ്രചാരണം നടത്തുകയാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT