ഡയമണ്ടിനായി തെരയുന്ന നാട്ടുകാരുടെ ദൃശ്യം 
India

കോടികള്‍ വിലമതിക്കുന്ന വജ്രം 'കളഞ്ഞുപോയി'; തടിച്ചുകൂടി നാട്ടുകാര്‍, ഒടുവില്‍- വീഡിയോ 

റോഡില്‍ ഒരു പാക്കറ്റ് ഡയമണ്ട് നഷ്ടപ്പെട്ടു എന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് പ്രദേശം മുഴുവന്‍ അരിച്ചുപെറുക്കി നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: റോഡില്‍ ഒരു പാക്കറ്റ് ഡയമണ്ട് നഷ്ടപ്പെട്ടു എന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് പ്രദേശം മുഴുവന്‍ അരിച്ചുപെറുക്കി നാട്ടുകാര്‍. റോഡില്‍ ഡയമണ്ടിനായി നാട്ടുകാര്‍ തെരയുന്ന കാഴ്ച സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ഡയമണ്ട് വില്‍പ്പന നടക്കുന്ന വരച്ച എന്ന പ്രദേശത്തെ റോഡില്‍ അബദ്ധത്തില്‍ ഒരാളുടെ കൈയില്‍ നിന്ന് ഒരു പാക്കറ്റ് ഡയമണ്ട് കളഞ്ഞുപോയി എന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് നാട്ടുകാര്‍ തടിച്ചുകൂടിയത്. കോടികള്‍ വിലമതിക്കുന്ന ഡയമണ്ടുകള്‍ തേടിയാണ് നാട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചത്.

ഡയമണ്ടിനായി നാട്ടുകാര്‍ തെരച്ചില്‍ നടത്തുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിച്ചത്. ചിലര്‍ ഡയമണ്ട് ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ മാര്‍ക്കറ്റ് റോഡില്‍ നിന്ന് പൊടിപടലം വരെ ശേഖരിക്കാന്‍ തയ്യാറായി. ചിലര്‍ക്ക് ഡയമണ്ടുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അത് ഡ്യൂപ്ലിക്കേറ്റ് ഡയമണ്ടുകള്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആരോ നാട്ടുകാരെ കളിപ്പിക്കാന്‍ അഭ്യൂഹം പരത്തിയതാണ് എന്നാണ് വിവരം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

SCROLL FOR NEXT