India

'വിവാഹത്തിന് വേണ്ടി മത പരിവർത്തനം നടത്തുന്നത് നിരോധിക്കും'- നിയമം നടപ്പാക്കാൻ ഒരുങ്ങി കർണാടക

'വിവാഹത്തിന് വേണ്ടി മത പരിവർത്തനം നടത്തുന്നത് നിരോധിക്കും'- നിയമം നടപ്പാക്കാൻ ഒരുങ്ങി കർണാടക

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വിവാഹത്തിന് വേണ്ടി മത പരിവർത്തനം നടത്തുന്നത് നിരോധിക്കുന്ന നിയമം നടപ്പാക്കാനൊരുങ്ങി കർണാടക. നിയമം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് കർണാടക ടൂറിസം മന്ത്രിയും ബിജെപി ജനറൽ സെക്രട്ടറിയുമായ സിടി രവി പറഞ്ഞു. സംസ്ഥാനത്തെ സ്ത്രീകളുടെ അഭിമാനത്തിന്  പോറലേൽപ്പിച്ചാൽ മിണ്ടാതിരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

വിവാഹത്തിന് വേണ്ടിയുളള മത പരിവർത്തനം നിയമ വിരുദ്ധമാണെന്നുളള അലഹാബാദ് ഹൈക്കോടതിയുടെ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് കർണാടകയിൽ നിയമം നടപ്പാക്കുമെന്ന് മന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. ലൗ ജിഹാദിനെതിരേ നിയമ വ്യവസ്ഥകൾ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, യുപി, ഹരിയാന സംസ്ഥാനങ്ങൾ നേരത്തേ പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാന നിലപാടുമായി കർണാടകയും രം​ഗത്തെത്തിയത്.

'അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് വിവാഹത്തിന് വേണ്ടിയുളള മത പരിവർത്തനം നടത്തുന്നത് കർണാടക നിയമം വഴി നിരോധിക്കും. നമ്മുടെ സഹോദരിമാരുടെ അഭിമാനം ഇല്ലാതാക്കുമ്പോൾ നമുക്ക് നിശബ്ദരായി ഇരിക്കാനാകില്ല.'  മന്ത്രി ട്വീറ്റ് ചെയ്തു. മത പരിവർത്തനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവൃത്തികളിൽ ഏർപ്പെട്ടാൽ കഠിന ശിക്ഷ അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

വിവാഹത്തിന് വേണ്ടിയുളള മത പരിവർത്തനം സാധുവല്ലെന്ന് അലഹാബാദ് ഹൈക്കോടതി ഒക്ടോബർ 31-നാണ് വിധിച്ചത്. ഉത്തർപ്രദേശിലെ നവദമ്പതിമാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT