പ്രതീകാത്മക ചിത്രം 
India

കോൺഗ്രസ് പ്രവർത്തകർക്ക് ഇനി ധൈര്യമായി മദ്യപിക്കാം; നിരോധത്തിൽ 'വെള്ളം ചേർത്ത്' പാർട്ടി, മറ്റു ലഹരികൾ പാടില്ല

മദ്യം ഉപയോഗിക്കരുതെന്ന പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കുന്നതിന് പ്ലീനറി സമ്മേളനം അംഗീകാരം നൽകി

സമകാലിക മലയാളം ഡെസ്ക്

റായ്പൂർ; ഇനി കോൺഗ്രസ് പ്രവർത്തകർക്ക് ധൈര്യമായി മദ്യപിക്കാം. മദ്യപിക്കുന്നതിനു കോൺഗ്രസ് പ്രവർത്തകർക്ക്  പാർട്ടി ഏർപ്പെടുത്തിയ നിരോധനത്തിനു ഇളവ് ഏർപ്പെടുത്തി. മദ്യം ഉപയോഗിക്കരുതെന്ന പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കുന്നതിന് പ്ലീനറി സമ്മേളനം അംഗീകാരം നൽകി. എന്നാൽ മറ്റു ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നതിനുള്ള കർശന വിലക്ക് തുടരും.

കോൺഗ്രസിൽ ഇനി ഡിജിറ്റൽ മെമ്പർഷിപ് മാത്രമാകും ഉണ്ടാവുക. 2025 ജനുവരി ഒന്നിന് ഈ രീതി പ്രാബല്യത്തിൽ വരും. അംഗത്വ അപേക്ഷയിൽ ഇനി പിതാവിന്റെ പേരിനു പുറമെ അപേക്ഷകന്റെ മാതാവിന്റെയും ഭാര്യയുടെയും പേര് ഉൾപ്പെടുത്തണം. സംഭാവനകളും ഓൺലൈനിലായിരിക്കും. ഇതടക്കം കോൺഗ്രസ് ഭരണഘടനയിൽ ചെറുതും വലുതുമായ 85 ഭേദഗതികളാണ് വരുത്തിയത്.

മൂന്ന് ദിവസമായി തുടരുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം. കൃഷി, സമൂഹിക നീതി, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ ഇന്ന് പ്രമേയം അവതരിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ, തൊഴിലില്ലായ്മ, അസമത്വം തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ നിലപാട് പാർട്ടി സ്വീകരിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT