പ്രതീകാത്മക ചിത്രം 
India

മഹാരാഷ്ട്ര ലോക്ക്ഡൗണിലേക്കോ?, കോവിഡ് കേസുകള്‍ ഇരട്ടിയാകുന്നു, മുംബൈയില്‍ മാത്രം ഇന്ന് 2,000ലധികം; ആശങ്കാജനകമെന്ന് മന്ത്രി

മുംബൈ മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇന്ന് 2000ലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്ന് മന്ത്രി ആദിത്യ താക്കറെ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈ മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇന്ന് 2000ലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്ന് മന്ത്രി ആദിത്യ താക്കറെ. കഴിഞ്ഞ ആഴ്ച പ്രതിദിനം 150 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് കേസുകള്‍ ഗണ്യമായി ഉയരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നതെന്നും ആദിത്യ താക്കറെ അറിയിച്ചു.

അതിനിടെ, വീണ്ടും മഹാരാഷ്ട്ര ലോക്ക്ഡൗണിലേക്ക് നീങ്ങിയേക്കുമെന്ന് സൂചന നല്‍കി ആരോഗ്യമന്ത്രി രാജേഷ് തോപ്പെ . കോവിഡ് കേസുകള്‍ ഉയരുന്നതില്‍ രാജേഷ് തോപ്പെ ആശങ്ക രേഖപ്പെടുത്തി. ആശങ്കപ്പെടുത്തുന്ന സാഹചര്യത്തിലൂടെയാണ്  കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസുകള്‍ വര്‍ധിച്ചാല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നിലവില്‍ സംസ്ഥാനത്ത് 167 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. അസുഖം മാറിയതിനെ തുടര്‍ന്ന് 19 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന ആരുടെയും നില ഗുരുതരമല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഡിസംബര്‍ പത്തിന് 6543 പേരാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്നത്. ചൊവ്വാഴ്ച 11,492 ആയി ഉയര്‍ന്നു. ബുധനാഴ്ച ചികിത്സയിലുള്ളവരുടെ എണ്ണം 20,000 കടന്നേക്കാം. കേസുകള്‍ കൂടുന്നത് ആശങ്കാജനകമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

കണ്ണൂരിനെ നടുക്കി വാഹനാപകടം; പൊലിഞ്ഞത് കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍

ഇടതുമുന്നണി തുടര്‍ഭരണം നേടും, ഒരാശങ്കയുമില്ല; പിണറായിയുടേത് കരുത്തുറ്റ നേത്യത്വം; ടി പി രാമകൃഷ്ണന്‍

'ഹൈദരാബാദിനെ പൂട്ടിക്കെട്ടി'; അംഗ്കൃഷിന് അർധ സെഞ്ച്വറി, കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

SCROLL FOR NEXT