Ayodhya Ram Temple 
India

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള: ദുഃഖകരമെന്ന് ആർഎസ്എസ്

കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പ്രതീക്ഷ; ജനസംഖ്യാ അസന്തുലിതാവസ്ഥയും ലഹരിമരുന്നും ചർച്ച ചെയ്ത് സംഘ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ബെളഗാവി (കർണാടക): അയോധ്യയിലെ ശ്രീരാമ ജന്മഭൂമി മന്ദിരത്തിലെ സംഭാവന തട്ടിപ്പിൽ കടുത്ത ദുഃഖം രേഖപ്പെടുത്തി രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്). കേസിൽ നിലവിൽ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിലും പൊലീസ് നടപടികളിലും പൂർണ്ണ വിശ്വാസമുണ്ടെന്നും ഇത് നിർണ്ണായകമായ ഘട്ടത്തിൽ എത്തിനിൽക്കുകയാണെന്നും ആർഎസ്എസ് വ്യക്തമാക്കി.

കർണാടകയിലെ ബെളഗാവിയിൽ നടന്ന ആർഎസ്എസിന്റെ വാർഷിക അഖില ഭാരതീയ പ്രാന്ത പ്രചാരക് യോഗത്തിന്റെ സമാപന ദിവസമാണ് ഈ വിഷയം ഗൗരവമായി ചർച്ച ചെയ്തത്. ജൂലൈ 10 മുതൽ 12 വരെ നടന്ന ത്രിദിന യോഗത്തിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവരുൾപ്പെടെ 226 പ്രമുഖ ഭാരവാഹികൾ പങ്കെടുത്തു.

ഭക്തരുടെ വികാരത്തെ മുറിപ്പെടുത്തരുത്; ട്രസ്റ്റിന് നിർദ്ദേശം

കാണിക്കപ്പണം വകമാറ്റിയ സംഭവം കോടിക്കണക്കിന് വരുന്ന രാമഭക്തരുടെ ആഴത്തിലുള്ള വിശ്വാസത്തെയും ഭക്തിയെയും മുറിപ്പെടുത്തുന്നതാണെന്ന് ആർഎസ്എസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെർഅഭ്യർത്ഥനപ്രകാരമാണ് ഉത്തർപ്രദേശ് സർക്കാർ എസ്ഐടി അന്വേഷണം പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കിയ ആർഎസ്എസ്, ഭാവിയിൽ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഇത്തരത്തിലുള്ള യാതൊരു സംഭവങ്ങളും ക്ഷേത്രത്തിലുണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ ട്രസ്റ്റിനോട് ആവശ്യപ്പെട്ടു. ജൂൺ 7-നാണ് കാണിക്കപ്പണത്തിൽ വലിയ തോതിലുള്ള തട്ടിപ്പ് നടന്ന വിവരം പുറത്തുവന്നത്. തുടർന്ന് രൂപീകരിച്ച എസ്.ഐ.ടിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂൺ 25-ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കാണിക്ക എണ്ണുന്ന പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന എട്ട് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.

ശതാബ്ദി വർഷവും 'പഞ്ച പരിവർത്തനവും'; വിപുലമായ ആക്ഷൻ പ്ലാനുകൾ

സംഘടനാപരമായ പ്രവർത്തനങ്ങളുടെ വിപുലീകരണവും വരാനിരിക്കുന്ന ശതാബ്ദി വർഷ ആഘോഷങ്ങളും യോഗത്തിൽ വിശദമായി അവലോകനം ചെയ്തു. 026 മാർച്ചിന് ശേഷം രാജ്യത്തുടനീളം 83 സംഘ ശിക്ഷാ വർഗ്ഗുകളും 12 കാര്യകർത്താ വികാസ് വർഗ്ഗുകളും വിജയകരമായി സംഘടിപ്പിച്ചതായി യോഗം വിലയിരുത്തി. ആകെ 18,842 സ്വയംസേവകർ ഇതിലൂടെ പരിശീലനം നേടി. ദൈനംദിന ശാഖ, ഗ്രാമവികാസം, കുടുംബ പ്രബോധൻ, ദുരന്ത നിവാരണം, പരിസ്ഥിതി സംരക്ഷണം എന്നിവയായിരുന്നു പ്രധാന വിഷയങ്ങൾ. വരുന്ന സെപ്റ്റംബറോടെ രാജ്യത്തുടനീളം ശാഖകൾ വ്യാപിപ്പിക്കുന്നതിനായുള്ള 'ശാഖാ വിസ്താര യോജന' നടപ്പിലാക്കും. ശതാബ്ദി വർഷ പരിപാടികളിലൂടെ സംഘവുമായി സമ്പർക്കത്തിൽ വന്ന പൊതുജനങ്ങളെ സാമൂഹിക പ്രവർത്തനങ്ങളിലും 'പഞ്ച പരിവർത്തനം' എന്ന സങ്കൽപ്പത്തിലും സജീവമായി പങ്കാളികളാക്കും.

RSS expresses 'grief' over donation theft in Ayodhya Ram temple .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ; 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല

ഉറക്കക്കുറവ്, മൂഡ് സ്വിങ്സ് മാറ്റിയെടുക്കാം; ആർത്തവവിരാമം ആരോഗ്യകരമായ ജീവിതശൈലിയിലൂടെ...

പരമ്പര തോൽവികൾ, പരിക്ക്; ഇന്ത്യൻ ടീമിൽ അഴിച്ചുപണി; പ്രിൻസ് യാദവ് ഏകദിന ടീമിൽ, വരുണിന് പകരം ബിഷ്ണോയി

ഒഴുകിയെത്തിയത് 92,995 കോടി; നാലു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന, തിളങ്ങി എച്ച്ഡിഎഫ്‌സി ബാങ്കും എയര്‍ടെലും

പത്താം ഭാവത്തില്‍ ഏത് ഗ്രഹമാണ്?; അറിയാം ഓരോ രാശിക്കാരന്റെയും അനുയോജ്യമായ തൊഴിലും ബിസിനസും